അവർ എന്നെ കറിവേപ്പില പോലെ വലിച്ചെറിയാൻ തുടങ്ങി, സുരാജ് വെഞ്ഞാറമൂട്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ നടനായി എത്തി പിന്നീട് മികച്ച നടനുള്ള പുരസ്‌കാരം വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമാണ്. ചെറിയ ഹാസ്യ വേഷങ്ങളിലൂടെ എത്തി പിന്നാട് സ്വഭാവ നടനായും നായകനായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തികഴിഞ്ഞു. നടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ഒരുപോലെ കരസ്ഥമാക്കിയ നടൻ കൂടിയാണ് സുരാജ് വെഞ്ഞാറമൂട്.

സിനിമയിൽ നല്ല തിരക്കാണെങ്കിലും കുടുംബവുമൊത്ത് സമയം ചിലവഴിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. സുരാജിനും ഭാര്യ സുപ്രിയയ്ക്കും മൂന്ന് മക്കളാണുള്ളത്. രണ്ട് ആണും ഒരു പെണ്ണും. മൂത്ത മകൻ കാശിനാഥനും രണ്ടാമത്തെ മകൻ വാസുദേവും ഇളയകുട്ടി ഹൃദ്യയുമാണ്. എറണാകുളത്ത് സ്‌കൈലൈൻ ഫ്‌ലാറ്റിലാണ് സുരാജും കുടുംബവും താമസിക്കുന്നത്.

ഒരു ഘട്ടം കഴിഞ്ഞപ്പോൾ ആളുകൾ തന്നെ കറിവേപ്പില പോലെ വലിച്ചെറിയാൻ ആരംഭിച്ചെന്ന് തുറന്നുപറയുകയാണ് സൂരജ്. ഒരു കാലത്ത് ആളുകൾ എന്തിൻറെ പേരിലാണോ പ്രശംസിച്ചത് അതേ കാരണം കൊണ്ട് തന്നെ ആളുകൾ കുറ്റം പറയുവാൻ തുടങ്ങി. ഇവനെകൊണ്ട് ഇതു മാത്രമേ പറ്റുള്ളൂ എന്ന് ആളുകൾ പറയുവാൻ തുടങ്ങി. ഒരു മാറ്റം അപ്പോൾ വല്ലാതെ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് മായാവി എന്ന സിനിമ ലഭിക്കുന്നത്. അതിൽ നല്ല രീതിയിൽ പെർഫോം ചെയ്തു. ഒരുപക്ഷേ ആ സിനിമ ലഭിച്ചതുകൊണ്ട് മാത്രമാണ് ഇന്ന് ഇവിടെ എത്തി നിൽക്കുന്നത്.