സുരേഷ് ഗോപിയെ വർഗീയവാദിയാക്കി ചിത്രീകരിച്ച കമ്മിക്കൂട്ടങ്ങൾക്ക് ചുട്ടമറുപടി

തന്ത്രി കുടുംബത്തിൽ പുനർജനിക്കണമെന്നു തനിക്കു ഒരു ആഗ്രഹം ഉണ്ടെന്ന് മുൻപ് ഒരിക്കൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചു അദ്ദേഹത്തെ വർഗീയവാദിയാക്കി ചിത്രീകരിച്ച ഇപ്പോൾ കമന്റുകൾ ഇറക്കുന്ന സൈബർ കമ്മിക്കൂട്ടങ്ങൾക്കും സുടാപ്പി കൂട്ടങ്ങളും നേരെ ആഞ്ഞടിച്ചു സുരേഷ് ഗോപി. ബ്രാഹ്മണനാകണമെന്ന് പറഞ്ഞതിനെ അവർ വളച്ചൊടിക്കുകയാണെന്നും വസ്തുത അറിഞ്ഞ ശേഷം മാത്രം വിമർശിക്കാൻ വരൂ എന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം പറയുന്നത് ഇങ്ങയാണ് ,എന്റെ ജീവിതം അയ്യനുമായി ബന്ധപ്പെട്ടതാണ്. ഞാൻ ജനിച്ച് വീണ വീട്ടിലെ പ്രധാന ആരാധനാ മൂർത്തി അയ്യപ്പനാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെ ആചാരമനുസരിച്ച് മണ്ഡലകാലമായിക്കഴിഞ്ഞാൽ ശബരിമലയിൽ പോകും. പിന്നെ അതിന്റെ ചിട്ട അനുസരിച്ചാണ് വീട്ടിലെ ബാക്കി കാര്യങ്ങൾ. ശബരിമലയിൽ തന്ത്രിമാരും മേൽശാന്തിമാരും കീഴ്‌ശാന്തിമാരും ഹോമം നടത്തുന്നു, വിളക്ക് കത്തിക്കുന്നു, എണ്ണ തേച്ച് വിഗ്രഹത്തെ കുളിപ്പിക്കുന്നു, ഇതൊക്കെ കാണുമ്പോൾ എനിക്കും ഇതൊക്കെ ചെയ്യാൻ പറ്റിയെങ്കിൽ എന്നൊരു തോന്നലാണ്.’ – സുരേഷ് ഗോപി പറഞ്ഞു.

‘എനിക്കിപ്പോഴും ഭയങ്കര ആഗ്രഹമാണ്. അടുത്ത ജന്മം ഉണ്ടെങ്കിൽ ഞാൻ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കും. ഈ പൊട്ടന്മാർ എന്നെപ്പറ്റി എന്താ വിചാരിച്ചേക്കുന്നെ, ഞാനീ പറഞ്ഞതിന്റെ പേരിൽ അവർ രാഷ്ട്രീയ തന്ത്രങ്ങൾ ഉണ്ടാക്കുകയാണ്. വർഗീയയവാദി ആക്കി തന്നെ തേജോവധം ചെയ്യാനാണ് ഇതിന്റെ പേരിൽ അവർ ശ്രമിക്കുന്നത്. നിങ്ങൾക്ക് ഞാൻ പറഞ്ഞതിന്റെ സത്യം അറിയണമെങ്കിൽ തന്ത്രി രാജീവരുടെ നമ്പർ തരാം. എത്ര വർഷം മുമ്പാണ് അദ്ദേഹത്തോട് ഞാനീ ആഗ്രഹം പറഞ്ഞതെന്ന് ചോദിച്ച് നോക്കൂ. 1995 മുതൽ ഞാനിത് അദ്ദേഹത്തോട് പറയുകയാണ്. എന്നെ വർഗീയനായി ചിത്രീകരിച്ച് വ്യക്തിഹത്യ ചെയ്യാനാണ് അവർ ഉദ്ദേശിക്കുന്നത്. ഇപ്പോഴും കമന്റിടുന്നുണ്ട് ചില ഊളകൾ.’ – സുരേഷ് ഗോപി വ്യക്തമാക്കി.

തനിക്ക് അടുത്ത ജന്മമുണ്ടെങ്കിൽ തന്ത്രി കുടുംബത്തിൽ പുനർജനിക്കണമെന്ന സുരേഷ് ഗോപിയുടെ പരാമർശം പല തവണ വിവാദം സൃഷ്ടിച്ചിരുന്നു. തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ശബരിമല ശാസ്താവിനെ അകത്തു നിന്നല്ല, പുറത്തു നിന്ന് തൊഴണം എന്നാണ് അദ്ദേഹം പറഞ്ഞത്. സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ സംവിധായകൻ കമൽ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

തന്ത്രി കുടുംബത്തിൽ പുനർജനിക്കണമെന്നാണാഗ്രഹമെന്ന് സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണമെന്നാണ് ആഗ്രഹമെന്നും ഇക്കാര്യം പറഞ്ഞതിനാണ് താൻ വിവാദത്തിൽപ്പെട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അടുത്ത ജന്മം തന്ത്രി കുടുംബത്തിൽ ജനിക്കണം എന്നാണ് ആഗ്രഹം. ശബരിമലയിൽ അയ്യനെ പുറത്തു നിന്ന് കണ്ടാൽ പോര. അകത്തു നിന്ന് തഴുകണം. അതെന്റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാൻ അവകാശമില്ല.

രാജീവരുടെ അടുത്ത് എത്രയോ തവണ പറഞ്ഞിരിക്കുന്നു, എത്രയും വേഗം മരിച്ച് പുനർജനിച്ച് നിങ്ങളുടെ താഴമൺ കുടുംബത്തിൽ ജനിക്കണമെന്ന്… നിങ്ങൾ ചെയ്യുന്നത് പോലെ തന്ത്രിമുഖ്യനായി അയ്യനെ ഊട്ടി ഉറക്കണമെന്ന്… ഇക്കാര്യം പറഞ്ഞതിനാണ് 2016ൽ താൻ വിവാദത്തിൽപ്പെട്ടത്. എനിക്ക് ബ്രാഹ്മണനാകണം എന്ന രീതിയിൽ രാഷ്ട്രീയം തൊഴിലാക്കിയവർ ഇത് ദുർവ്യാഖ്യാനം നടത്തി”. സുരേഷ് ഗോപി പറഞ്ഞു. പൂണൂലിട്ട വർഗത്തോട് തനിക്ക് അസൂയയാണെന്നും കണ്ഠര് രാജീവരും മോഹനരുമൊക്കെ ചെയ്യുന്ന ജോലി കാണുമ്പോൾ തനിക്ക് അതിയായ ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പദയാത്രയിൽ രാഷ്ട്രീയം കലർത്തിയെന്ന എസി മൊയ്തീന്റെ പരാമർശത്തിന് സുരേഷ് ഗോപി മറുപടിയും നൽകി. കരുവന്നൂരിൽ പണം നഷ്ടപ്പെട്ടവരുടെ പ്രയാസത്തിലാണ് താൻ ഇടപെട്ടതെന്നും ഇത്തരം പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് ആരോപണമുന്നയിക്കുന്നവർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

“ഇഡി വഴി ബിജെപിക്ക് തൃശൂരിൽ വഴിയൊരുക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്നത് ആരോപണം മാത്രമാണ്. ആ ആരോപണമുന്നയിക്കാൻ അവർക്ക് അവകാശവുമുണ്ട്. എന്നാൽ മറുപടിയല്ല, നടപടിയാണ് വേണ്ടത്. ഇത്തരം പ്രതിസന്ധി ഉണ്ടാവാതിരിക്കാനാണ് ആരോപണമുന്നയിക്കുന്നവർ ശ്രമിക്കേണ്ടത്. കരുവന്നൂരിൽ പണം നഷ്ടപ്പെട്ടവരുടെ പ്രയാസത്തിലാണ് ഞാൻ ഇടപെട്ടത്. സത്യം ദൈവത്തിനറിയാം”. സുരേഷ് ഗോപി കൂട്ടിച്ചേർത്തു.