ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു നേരെ ഉണ്ടായ ആക്രമണം, മുഖ്യപ്രതികൾ എൻഐഎയുടെ പിടിയിൽ

ന്യൂദൽഹി : ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഇന്ദർപാൽ സിംഗ് ഗാബയെ ദേശീയ അന്വേഷണ ഏജൻസി വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം ഉണ്ടായത്. 2023 മാർച്ച് 22 ന് ലണ്ടനിൽ നടന്ന പ്രതിഷേധത്തിനിടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് യുകെയിലെ ഹൗൺസ്ലോ നിവാസിയായ ഗാബയെ അറസ്റ്റ് ചെയ്തതായി ഏജൻസി വ്യകത്മാക്കി.

ലണ്ടനിൽ നടന്ന ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണം ഇന്ത്യൻ മിഷനുകൾക്കും അതിലെ ഉദ്യോഗസ്ഥർക്കും നേരെ ഹീനമായ ആക്രമണം അഴിച്ചുവിടാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേസിലെ അന്വേഷണങ്ങൾ വെളിപ്പെടുത്തി. മാർച്ച് 18 ന് ഖാലിസ്ഥാൻ അനുകൂല വിഘടനവാദി അമൃത്പാൽ സിങ്ങിനെതിരെ പഞ്ചാബ് പോലീസ് സ്വീകരിച്ച നടപടിയുടെ പ്രതികാരമായാണ് കണ്ടെത്തിയത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ദേശീയ പതാക പ്രതിഷേധത്തിനിടെ ഖാലിസ്ഥാൻ അനുകൂലികൾ വലിച്ചെറിഞ്ഞിരുന്നു.

മാർച്ച് 19 ലെ അക്രമത്തിന്റെ മുഖ്യ സൂത്രധാരൻ ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ സ്വയം പ്രഖ്യാപിത തീവ്രവാദി സംഘടനയായ ആസാദ് എന്ന രഞ്ജോദ് സിംഗ് എന്ന അവതാർ സിംഗ് ഖണ്ഡയാണെന്ന് പറയപ്പെടുന്നു. ആഴ്ചകൾക്കുശേഷം അയാൾ ബർമിംഗ്ഹാമിലെ ഒരു ആശുപത്രിയിൽ മരിച്ചു.