പത്തനംതിട്ട. മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 2020 ലാണ് പിതാവ് പീഡനത്തിന് ഇരയാക്കിയത്.
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിക്കുന്നത്. ചില വകുപ്പുകളില്‍ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന ഉത്തരവപ്രകാരം ശിക്ഷാ കാലയളവ് 67 വര്‍ഷമാവും. അമ്മ ഉപേക്ഷിച്ച് പോയതിൽ പിന്നെ പെണ്‍കുട്ടി പിന്നീട് അച്ഛന്റെ സംരക്ഷണയിലായിരുന്നു.
അച്ഛന്‍ പീഡിപ്പിച്ച വിവരം കുട്ടി തന്നെയാണ് ബന്ധുക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് അയല്‍വാസികളും കുട്ടിയുടെ അധ്യാപകരും ചേര്‍ന്നാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടർന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.