വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് 30 തവണ കുത്തി കൊലപ്പെടുത്തി.

വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് 30 തവണ കുത്തി കൊലപ്പെടുത്തി. 15 വർഷത്തെ ദാമ്പത്യജീവിതം വേണ്ടെന്നു വച്ചാണ് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടത്. ക്ലിഫോഡ് ജേക്കബ്സ് എന്ന ആളാണ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് ന്യൂസ്‌വീക് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

15 വർഷത്തെ ദാമ്പത്യം മതിയാക്കി ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതോടെ തനിക്ക് ബോധക്ഷയം വന്നുവെന്നും പിന്നീട് നടന്നത് ഒന്നും ഓർമ്മയില്ലെന്നുമാണ് ക്ലിഫോഡ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. പിന്നീട് അപ്പാർട്മെന്‍റിലേക്ക് ഓടിയത് മാത്രമാണ് ക്ലിഫോഡ് ജേക്കബ്സിന് ഓർമയുള്ളത്. 60കാരനായ ക്ലിഫോഡിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

എൻ്റെ ഭാര്യയെ ഞാൻ കുത്തികൊലപ്പെടുത്തി എന്ന് തോന്നുന്നു എന്ന് ക്ലിഫോർഡ് പറഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ മുഖത്തെയും കഴുത്തിലെയും ഞരമ്പുകൾ മുറിഞ്ഞു പോയിട്ടുണ്ട്. കൊലപാതകവും ഗാർഹിക പീഡനവുമാണ് ക്ലിഫോഡ് ജേക്കബ്‌സിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ബോക്സിങ് ഇൻസ്ട്രക്ടറായ ക്ലിഫോഡ് എവിടെയാണ് ജോലി ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. ഇവരുടെ വീട്ടിൽ നിന്ന് അഞ്ച് കത്തികളും ഒരു കത്രികയും കണ്ടെത്തിയതായി ന്യൂസ്‌വീക്ക് റിപ്പോർട്ടിൽ ഉണ്ട്. ക്ലിഫോഡിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.