ഭഗവത് ഗീതയും ഭാരത സംസ്കാരവും ലോകത്തിനു മുന്നിൽ വീണ്ടും ഭാരതത്തിന്റെ അഭിമാനമാകുന്നു. ഭഗവദ് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഓസ്ട്രേലിയൻ പാർലമെന്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വംശജൻ ആയ വരുൺ ഘോഷ്. വൈവിധ്യമായ ഭാരതീയ സംസ്കാരത്തെ മാറോടണച്ച് ഇന്ത്യൻ വംശജൻ ബാരിസ്റ്റർ വരുൺ ഘോഷ്. ഓസ്ട്രേലിയൻ പാർലമെന്റിൽ ഭഗവദ് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് അദ്ദേഹം. പൈതൃകത്തെയും സംസ്കാരത്തെയും മൂല്യങ്ങളെയും മുറുകെ പിടിക്കുന്നതിൽ വരുൺ ഘോഷിന്റെ പ്രതിബദ്ധത ലോകമെമ്പാടും ആഘോഷമാക്കുകയാണ്.
ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ഭഗവദ് ഗീതയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന വ്യക്തിയാണ് വരുൺ ഘോഷ്. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ പുതിയ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് ഭഗവദ് ഗീത തൊട്ട് സത്യവാചകം ചൊല്ലിയത്. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നിന്നും ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്നും പിന്തുണ ലഭിച്ചതിന് ശേഷമാണ് പുതിയ നിയമനം. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബെനീസ് ഘോഷിന് ആശംസകൾ നേർന്നു. ഘോഷിന്റെ വൈദഗ്ധ്യം തെളിയിക്കും വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. താങ്കളെ പോലുള്ള ഒരാളെ തങ്ങളുടെ സംഘത്തിന് ലഭിച്ചത് ഭാഗ്യമാണെന്നും ഉത്തമമായ തിരഞ്ഞെടുപ്പാണ് ഇതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗും ഘോഷിനെ സ്വാഗതം ചെയ്തു. ഭഗവദ് ഗീതയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ ഓസ്ട്രേലിയൻ സെനറ്ററാണ് ഘോഷ്, എന്നാൽ ഇതൊരു അവസാനം ആകരുതെന്നും അദ്ദേഹം പറഞ്ഞു. സാക്ഷാൽ ഭഗവദ് ഗീതയുടെ ചൈതന്യം ഭരണകാര്യങ്ങളിലും ഉണ്ടാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1985-ൽ ഇന്ത്യയിൽ ജനിച്ച വരുൺ ഘോഷ് തന്റെ 17-ാം വയസിലാണ് ഓസ്ട്രേലിയൻ മണ്ണിലേക്ക് ചേക്കേറുന്നത്. 1997-ൽ പെർത്തിലേക്ക് താമസം മാറുകയും ക്രൈസ്റ്റ് ചർച്ച് ഗ്രാമർ സ്കൂളിൽ ചേരുകയും ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്ന് ആർട്സിലും നിയമത്തിലും ബിരുദം. തുടർന്ന് കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിയമപഠനം.ന്യൂയോർക്കിൽ ഫിനാൻസ് അറ്റോർണിയായും വാഷിംഗ്ടണ്ണിൽ ലോകബാങ്കിന്റെ കൺസൾട്ടൻ്റായും വരുൺ ഘോഷ് പ്രവർത്തിച്ചിട്ടുണ്ട്. പെർത്തിൽ ഓസ്‌ട്രേലിയയിലെ ലേബർ പാർട്ടിയിൽ ചേർന്നതോടെയാണ് വരുൺ ഘോഷിന്റെ രാഷ്‌ട്രീയ യാത്ര ആരംഭിക്കുന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിലും അന്താരാഷ്‌ട്ര തലത്തിലും ലോകബാങ്കുമായി നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനായും ഘോഷ് പ്രവർത്തിച്ചിരുന്നു.
നിയമത്തിലുള്ള പാണ്ഡിത്യവും അഭിഭാഷകവൃത്തിയും അദ്ദേഹം പൊതുജനങ്ങൾക്കായി ഉപയോഗപ്പെടുത്തി. ഇതോടെ അദ്ദേഹം ജനപ്രിയ നേതാവായി മാറി. 2019-ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്ന് ലേബർ പാർട്ടിയുടെ സെനറ്റ് അംഗമായി മത്സരിച്ചിരുന്നെങ്കിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഇതിന് ശേഷമാണ് അദ്ദേഹം അന്താരാഷ്‌ട്ര തലങ്ങളിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന സ്ഥാനങ്ങൾ വഹിച്ചത്.
ഭാരതത്തിന്റെ പാരമ്പര്യങ്ങൾ ജീവിത ചര്യയാക്കി പ്രഘോഷിക്കുന്ന മറ്റൊരു നേതാവാണ് ബ്രിട്ടൻ പ്രധാനമന്ത് രി ഋഷി സ്‌നാക് ആഴ്ച്ചയിൽ ഒരിക്കൽ എങ്കിലും ക്ഷേത്ര ദർശനം, എല്ലാ ദിവസവും വീട്ടിൽ ഇഷ്ട ദൈവമായ ഗണപതിയേ വണങ്ങി തൊഴുതാണ് പുറത്തേക്ക് പോവുക. വീട്ടിൽ പ്രധാനപ്പെട്റ്റ എല്ലാ ഹിന്ദു ദൈവങ്ങൾക്കും പ്രത്യേക സ്ഥാനങ്ങൾ.. ഭഗവദ് ഗീതയുടെ തികഞ്ഞ അനുയായി. സഞ്ചരിക്കുന്ന കാറിൽ എപ്പോഴും ഭഗവദ് ഗീത ഉണ്ടാകും. മാത്രമല്ല പ്രധാന പരിപാടികൾ ജീവിതത്തിൽ തുറ്റങ്ങുന്നത് എല്ലാം ഗോ പൂജ നടത്തി. പശുക്കളേ പൂജിക്കുന്നതും, ഗോ മാതാവും ഒക്കെ പരിഹസിക്കപ്പെടുന്ന ഈ കാലത്ത് തന്നെ ബ്രിട്റ്റന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഒരു പക്ഷേ എത്തുന്ന ഋഷി സുനക് തികഞ്ഞ ഗോമാതാവിന്റെ ഭക്തൻ. ബീഫ് കഴിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗോപൂജ നടത്തിയത് വൻ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ഋഷി സുനക്. മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുമ്പോള്‍ ഭഗവദ് ഗീത കൈയ്യിൽ പിടിച്ചിരുന്നു.42 വയസു യുവത്വം നിറഞ്ഞ ഋഷി സുനക് കടുത്ത ഹിന്ദു മത വിശ്വാസിയാണ്. ഒരു ശരാസരി ഇന്ത്യൻ ഹിന്ദുവിനേക്കാൾ പതിന്മറ്റങ്ങ് വിശ്വാസി.