അമ്മയുടെ മരണ വിവരം അറിയിക്കാൻ വന്നയാൾ ടിപ്പ് ചോദിച്ചു, മണിയൻ പിള്ള രാജു

ക്യാൻസർ രോഗത്തെ തുടർന്ന് അമ്മ മരിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് മണിയൻപിള്ള രാജു, അമ്മയുടെ മരണം തന്നോടു പറയാൻ വന്ന വെയിറ്റർ ടിപ്പ് ചോദിച്ചതിനെക്കുറിച്ചും രാജു വെളിപ്പെടുത്തുന്നുണ്ട്. വാക്കുകളിങ്ങനെ,

ഒരു ദിവസം രാത്രി 1. 30ന് വെയിറ്റർ തട്ടി വിളിച്ചു. നാട്ടിൽ നിന്ന് ഫോൺ വന്നത് പറയാൻ വേണ്ടിയായിരുന്നു വന്നത്. അമ്മ മരിച്ച പോയി എന്ന് പറഞ്ഞു. ആകെ തകർന്ന് പോയി, ഈ സമയം അയാൾ എന്നോട് ടിപ്സും ചോദിച്ചു. അപ്പോൾ ഞാൻ ഓർത്തു അമ്മ മരിച്ച് പോയി ഒരു ദുഃഖ വാർത്ത പറയുന്നതിനും ഹോട്ടലിൽ ടിപ്സ് കൊടുക്കണോ എന്ന്. സാധരണ ആഹാരം കൊണ്ടു വരുമ്പോഴോ റൂം ക്ലീൻ ചെയ്യുമ്പോഴോ ആണ് ടിപ്സ് കൊടുക്കുന്നത്. ഇങ്ങനെ അമ്മ മരിച്ച വിവരം പറയുന്നതിനും ടിപ്സ് ഉണ്ടോ എന്ന് ഞാൻ ആലോചിച്ചു. അമ്മയുടെ മരണ വിവരം അറിഞ്ഞ് ഞാൻ ഓടി ചെന്നത് ഷാജി കൈലാസിന്റേയും സുരേഷ് ഗോപിയുടേയും ബിജു മേനോന്റേയും അടുത്ത് ആയിരുന്നു. അവർ നേരത്തെ ഈ വിവരം അറിഞ്ഞു. നിർമ്മാവ് സുരേഷ് കുമാർ അവരെ വിവരം വിളിച്ച് പറഞ്ഞിരുന്നു. അപ്പോൾ തന്നെ തൊട്ട് അടുത്ത ദിവസം രാവിലെ 6.30 നുള്ള ഫ്ളൈറ്റിൽ എനിക്കും സുരേഷ് ഗോപിക്കും എടുത്തിരുന്നു. അന്ന് തനിക്ക് റൂമിൽ ഒറ്റയ്ക്ക് കിടക്കാൻ കഴിഞ്ഞില്ല. തനിക്ക് കൂട്ടായി ബിജു മേനോൻ റൂമിൽ വന്ന് കിടന്നു

മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് മലയാള ചലച്ചിത്ര നടൻ. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായത്. അതിനു ശേഷം മണിയൻപിള്ള രാജു എന്നാണു അറിയപ്പെട്ടത്. എന്നാൽ സുധീർകുമാറിന്റെ ആദ്യ ചിത്രം, 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു.

ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യകഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച് രാജു മലയാള സിനിമയിൽ സജീവമായി. പ്രിയദർശൻ ചിത്രങ്ങളിൽ രാജു നായകനായും സഹനായകനായും ഒക്കെ നിറഞ്ഞു നിന്നു. 250-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചലചിത്രനിർമ്മാണത്തിലും രാജു പങ്കാളിയായിരുന്നു. വെള്ളാനകളുടെ നാട് മുതൽ ഒട്ടനവധി ചിത്രങ്ങളുടെ നിർമ്മാണത്തിൽ രാജു സജീവമായിരുന്നു. സച്ചിൻ, നിരഞ്ജ് എന്നിവരാണ് മണിയൻ പിള്ള രാജു – ഇന്ദിര ദമ്പതികളുടെ മക്കൾ. നിരഞ്ജ് അഭിനയരംഗത്ത് സജീവമാണ്. അടുത്തിടെയായിരുന്നു സച്ചിന്റെ വിവാഹം. സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു സച്ചിന്റെ വിവാഹ ചടങ്ങ്.