വെള്ളത്തുണിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന കല്‍പനയുടെ പടമാണ് അദ്യം കണ്ടത്, തകര്‍ന്ന് പോയി, മനോജ് കെ ജയന്‍ പറയുന്നു

മലയാളികളുടെ പ്രിയ നടിയായിരുന്നു കല്‍പന. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും തിളങ്ങി. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും മലയാള സിനിമ പ്രേമികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. 2016 ജനുവരി 25നായിരുന്നു കല്‍പ മരണപ്പെട്ടത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ താമസിക്കുന്നതിനിടെ ഹോട്ടലില്‍ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഇപ്പോള്‍ കല്‍പനയെ കുറിച്ച് നടന്‍ മനോജ് കെ ജയന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരുകോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് മനോജ് കെ ജയന്‍ കല്‍പ്പനയെ കുറിച്ചുള്ള ഒാര്‍മകള്‍ പങ്കുവെച്ചത്.

മനോജ് കെ ജയന്റെ വാക്കുകള്‍ ഇങ്ങനെ, ‘കല്‍പ്പന എന്റെ കൂടപ്പിറക്കാത്ത സഹോദരിയാണ് എന്ന് തന്നെ പറയാം. എന്റെ ദുഖത്തിലും സന്തോഷത്തിലുമെല്ലാം കൂടെനിന്ന വ്യക്തിയാണ് കല്‍പ്പന. ഇത്രനേരത്തെ പോവേണ്ടയാളല്ലല്ലോ…. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. വെള്ളത്തുണിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന ഒരു പടം ആരോ വാട്സാപ്പില്‍ അയച്ച് തന്നിരുന്നു. അത് കണ്ടതോടെ ഞാന്‍ തകര്‍ന്നുപോയി’.

‘മകളായ കുഞ്ഞാറ്റയും സിനിമയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. മകളെ ഞാനായിട്ട് സിനിമയിലേക്ക് ഇറക്കില്ല. അത് അവളുടെ ഇഷ്ടമാണ്. അച്ഛാ എനിക്ക് സിനിമയില്‍ എന്‍ട്രി കിട്ടിയാല്‍ നല്ലതാണെന്ന് അവള്‍ പറഞ്ഞാല്‍ ഞാന്‍ അതേക്കുറിച്ച് കാര്യമായി ആലോചിക്കും. അച്ഛനും അമ്മയും സിനിമയിലായതിനാല്‍ നീയും വന്നേ തീരൂ എന്ന തരത്തില്‍ മകളെ നിര്‍ബന്ധിക്കില്ല.’

മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കല്‍പ്പന അവസാന കാലഘട്ടങ്ങളില്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം ശക്തമായ വേഷങ്ങളായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചാര്‍ലിയാണ് കല്‍പന അഭിനയിച്ച അവസാന ചിത്രം. നാടകപ്രവര്‍ത്തകരായ വി.പി നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ്. കല്‍പ്പന പ്രിയദര്‍ശിനിയെന്നാണ് മുഴുവന്‍ പേര്.

സിനിമയിലെ അടുപ്പത്തിലൂടെ പ്രണയത്തിലായവരാണ് മനോജ്.കെ.ജയനും ഉര്‍വ്വശിയും. 2000ത്തിലാണ് മനോജ്.കെ.ജയനും ഉര്‍വ്വശിയും വിവാഹിതരായത്. എന്നാല്‍ ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2008 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇരുവരുടേയും മകള്‍ കുഞ്ഞാറ്റ മനോജ്.കെ.ജയനൊപ്പമാണ് താമസിക്കുന്നത്. ഉര്‍വ്വശി പിന്നീട് മറ്റൊരു വിവാഹം കഴിച്ചു.