കൊലക്കേസ് പ്രതിയെ രക്ഷപ്പെടുത്തിയവരുടെ വാഹനത്തില്‍ മന്ത്രിയുടെ കാര്‍ നമ്പര്‍

കൊച്ചി. തോപ്പുംപടിയില്‍ ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ബസ് ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ച വാഹനത്തില്‍ നിന്നും കേരള സ്റ്റേറ്റ് 12 എന്നെഴുതിയ ചുവന്ന നിറത്തിലുള്ള രണ്ട് ബോര്‍ഡും. ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച നിരവധി ചെക്ക് ,പാസ് ബുക്കുകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി.

തോപ്പുംപടിയില്‍ നടന്ന അപകടത്തില്‍ ഇടക്കൊച്ചി സ്വദേശിയായ ലോറന്‍സ് വര്‍ഗീസാണ് മരിച്ചത്. ബസ് ഡ്രൈവറെ രക്ഷപ്പെടാന്‍ സാഹായിച്ച കാക്കനാട് തൃക്കാക്കര സ്വദേശി അജാസ്, വാഴക്കാല സ്വദേശി നവാസ്, മുണ്ടന്‍പാലം സ്വദേശി റഫ്‌സല്‍ എന്നിവര്‍ക്ക് ജാമ്യം ലഭിച്ചു. സംഭവത്തില്‍ പോലീസ് രണ്ട് പേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. അന്വേഷണം നടന്ന് വരുകയാണ്.

അതേസമയം മന്ത്രിയുടെ നമ്പര്‍ ഉള്‍പ്പെടെ കാറില്‍ നിന്നും പിടിച്ചെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. വന്‍ സാമ്പത്തിക ഇടപാട് പ്രതികള്‍ നടത്തിയതായിട്ടാണ് സൂചന. കഴിഞ്ഞ എട്ടിനാണ് തോപ്പുംപടി ജിയോ ഹോട്ടലിന് സമീപത്തുവെച്ച് അമിത വേഗതയില്‍ എത്തിയ ബസിടിച്ച് ലോറന്‍സ് മരിച്ചത്.