അമ്മയും കുഞ്ഞാവയും മരിച്ചതറിയാതെ നാല് വയസുകാരൻ നാട്ടിലേക്ക്, ഹൃദയഭേദകം ആ കാഴ്ച

സൗദിയിൽ കുഞ്ഞാവ അമ്മയോട് ചേർന്ന് ഒരു ഒരേ കുഴിമാടത്തിലുറങ്ങുന്നു, ഒന്നും അറിയാതെ കളിച്ച് ചിരിച്ച് 4 വയസുകാരൻ നാട്ടിലേക്ക്.കാരണം ഇനി അവൻ അവിടെ നിന്നാൽ ആ സത്യം അവനോട് പറയേണ്ടിവന്നേക്കാം. ഓടി കളിക്കുന്ന അവനെ അറിയിക്കാതെ തന്നെ അമ്മയേയും ഉദരത്തിലെ വാവയേയും സംസ്കരിച്ചു.

തിരൂരങ്ങാടി കുണ്ടൂര്‍ ഒ ടി അനസിന്റെ ഭാര്യ ജാസിറ(27)യാണ് ബുധനാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുലര്‍ച്ചെ ജിദ്ദയിലെ ഹസന്‍ ഗസാവി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചു മാസം ഗര്‍ഭിണിയായിരുന്നുസൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ജാസിറ മരിച്ചത്. തിരൂരങ്ങാടി കുണ്ടൂർ അനസ് ഉള്ളക്കം തയ്യിലിന്റെ ഭാര്യയായരുന്ന ജാസിറ അഞ്ച് മാസം ​ഗർഭിണിയായിരുന്നു. മെയ് 27ന് പുലർച്ചെ ജിദ്ദയിൽ മരിച്ചത്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പുലർച്ചെ ജിദ്ദയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ജാസിറയെ മരണം തട്ടിയെടുത്തത്. നാലുവയസുള്ള ഒരു ആൺകുട്ടിയുണ്ട്. ജാസിറയുടെ ഭർത്താവ് ജിദ്ദയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. എന്നാൽ ഉമ്മയില്ലാതെ ഒപ്പം കുഞ്ഞാവയെ കാണാതെ ആ നാല് വയസുകാരൻ നാട്ടിലേക്കു മടങ്ങി.

അവളില്ലാതെ അനസും മകനും ഇന്ന് നാട്ടിലേക്ക് മടങ്ങി ജാസി തന്റെ മാരന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല. രണ്ടു മാസങ്ങൾക്കുമുമ്പാണ് ഒരുപാട് പ്രത്യാശകൾ ചുമന്നുകൊണ്ട് അവർ സന്ദർശക വിസയിൽ ഭർത്താവിൻ്റെ അടുത്തേക്ക് ജിദ്ദയിലെത്തിയത്…ഗർഭകാല രോഗങ്ങൾ വല്ലാതെ അവശയാക്കുന്നുണ്ടങ്കിലും പ്രിയതമനോടപ്പമുള്ള ജീവിതം സന്തോഷത്തിന്റെ നാളുകളും എണ്ണികൊണ്ട് ഇരുവരും സ്വപ്‌നങ്ങൾ നെയ്തു തുടങ്ങിയിരുന്നു…

എല്ലാം ശെരിയായി ആരോഗ്യപൂർണമായ ദിനരാത്രങ്ങളും നാട്ടിലേക്കുള്ള മടക്കവും ആഗ്രഹിച്ച് അവർ പക്ഷേ അല്ലാഹുവുന്റെ ഖദ്ർ എന്നു പറയാം മലക്കുൽ മൗത്ത് 27 നു പുലർച്ചെ ആ അലങ്കനീയമായ വിധി ജാസിറയെ തേടിയെത്തുന്നത്.(ഇന്നാ ലില്ലാഹി ….) തിരിച്ചുവരനാവാത്ത ലോകത്തേക്ക് തൻ്റെ ഉമ്മ യാത്രയായകാര്യം അറിയാതെ അവളുടെ ഒരേയൊരു പൊന്നുമോൻ നൊമ്പരമാവുകയാണ്.. ഒന്നുമറിയാത്ത ആ നാലുവയസ്സുകാരൻ പൊന്നുമോൻ ഉമ്മയുടെ വിളിയുംകാത്ത് ഓടിനടക്കുകയാണ്…ജിദ്ദ റുവൈസിലെ ഖബറിസ്ഥാനിൽ അവളും പിഞ്ചോമനയും മാറോടു ചേർന്ന് ഉറങ്ങുകയാണ് ..