കോവിഡ് പ്രതിരോധത്തിന് 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച്‌ നിയമനം നടത്തി: മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍.എച്ച്‌.എം. മുഖാന്തിരം 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച്‌ നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 704 ഡോക്ടര്‍മാര്‍, 100 സ്‌പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്‌സുമാര്‍, 167 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, 246 ഫാര്‍മസിസ്റ്റുകള്‍, 211 ലാബ് ടെക്‌നീഷ്യന്‍മാര്‍, 292 ജെ.എച്ച്‌.ഐ.മാര്‍, 317 ക്ലീനിംഗ് സ്റ്റാഫുകള്‍ തുടങ്ങി 34 ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്. 1390 പേരെ ഇതിനോടകം തന്നെ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതയനുസരിച്ച്‌ നിയമിച്ചു വരുന്നു.

നേരത്തെ 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച്‌ നിയമനം നടത്തി വരുന്നു. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. അഡ്‌ഹോക്ക് നിയമനവും നടത്തി. ഇതുകൂടാതെയാണ് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്.

വിദേശത്തുനിന്ന് എത്തുന്നവരെ കാണാനെത്തുന്ന പതിവുരീതികളില്‍നിന്ന് തല്‍ക്കാലം ആളുകള്‍ വിട്ടുനില്‍ക്കണമെന്നു മുഖ്യമന്ത്രി . വിദേശത്തുനിന്ന് എത്തി ക്വാറന്ൈ‍റനില്‍ കഴിയുന്നവരും വീട്ടിലേക്കു പോയവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

ക്വാറന്ൈ‍റനിലായായും വീട്ടിലായാലും മടങ്ങിവരുന്നവര്‍ ശാരീരിക അകലം പാലിക്കേണ്ടത് പ്രധാനമാണ് . അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിന്‍റെ ദോഷഫലങ്ങള്‍ മുന്പ് അനുഭവിച്ചതാണ് . അവരുമായി സമ്ബര്‍ക്കം പുലര്‍ത്തരുതെന്ന നിര്‍ദേശം എല്ലാവരും കര്‍ശനമായി പാലിക്കണം . നാം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് നമ്മുടെ സമൂഹത്തെ വരും ദിവസങ്ങളില്‍ സംരക്ഷിച്ച്‌ നിര്‍ത്തുക എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പ്രകൃതി ദുന്തങ്ങളുണ്ടാകുമ്ബോള്‍ വളരെ വേഗത്തില്‍ സജീകരിക്കുന്ന ദുരിതാശ്വാസ ക്യാമ്ബുകള്‍ പോലെയല്ല ക്വാറന്ൈ‍റന്‍ കേന്ദ്രങ്ങള്‍ . ദിവസങ്ങളെടുത്താണ് ഇവ തയ്യാറാക്കിയിരിക്കുന്നത് . ഓരോ പ്രവാസിയുടെയും സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നുണ്ട് . ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ക്വാറന്ൈ‍റന്‍ കേന്ദ്രങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുന്നതാണ് . തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. ദുരിതങ്ങളോട് സമര്‍പ്പണംകൊണ്ടാണ് പോരാടേണ്ടത് . ക്വാറന്ൈ‍റന്‍ കേന്ദ്രങ്ങളില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.