മമ്മൂക്കയോട് വലിയ ബഹുമാനം, പേഴ്‌സണല്‍ ലൈഫും പ്രൊഫഷണല്‍ ലൈഫും തമ്മില്‍ മിക്‌സ് ചെയ്യരുതെന്ന് പഠിപ്പിച്ചത് ലാല്‍ സാര്‍, പ്രിയാമണി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. നിരവധി ചിത്രങ്ങളില്‍ നടി വേഷമിട്ടു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും പ്രിയാമണി തിളങ്ങി. ഗ്ലാമറസ് വേഷങ്ങള്‍ അവതരിപ്പിക്കുന്നതിലും യാതൊരു മടിയും കാണിക്കാത്ത നടിയാണ് പ്രിയാമണി. മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്.

മമ്മൂട്ടിക്ക് ഒപ്പം പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തിലും മോഹന്‍ലാലിനൊപ്പം ഗ്രാന്‍ഡ് മാസ്റ്ററിലും പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും എന്നാണ് പ്രിയാമണി പറയുന്നത്. മമ്മൂക്കയോട് വലിയ ബഹുമാനം ആണ് ഉള്ളത്. ഷൂട്ടിങ് സമയത്ത് ഡയലോഗിന്റെയും ഭാഷയുടെയും കാര്യത്തില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. നല്ലൊരു നടന്‍ എന്നതില്‍ ഇപരി നല്ലൊരു മനുഷ്യനാണ് അദ്ദേഹം.- പ്രിയാമണി പറഞ്ഞു.

ലാല്‍ സാറില്‍ നിന്നും താന്‍ പഠിച്ച കാര്യമാണ് പേഴ്‌സണല്‍ ലൈഫും പ്രൊഫഷണല്‍ ലൈഫും തമ്മില്‍ മിക്‌സ് ചെയ്യരുത് എന്നുള്ളത്. സിനിമ ചിത്രീകരണ സമയത്ത് അദ്ദേഹത്തിന്റെ ‘അമ്മ ആശുപത്രിയിലായിരുന്നു. ഷൂട്ടിംഗ് തീര്‍ന്നാല്‍ അദ്ദേഹം നേരെ ആശുപത്രിയിലേക്കാണ് പോകാറുള്ളത്. പിറ്റേന്ന് രാവിലെ അവിടെ നിന്നാണ് ഷൂട്ടിംഗ് സ്ഥലത്തേയ്‌ക്കെത്തുക. ഷൂട്ടിംഗിനിടെ എപ്പോഴും അദ്ദേഹം ഹോസ്പിറ്റലില്‍ വിളിച്ച് ഡോക്ടറോട് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. എന്നാല്‍ സ്റ്റാര്‍ട്ട് ക്യാമറ എന്ന് കേട്ടാല്‍ എല്ലാം മറന്ന് അദ്ദേഹം കഥാപാത്രമായി മാറും. പേഴ്‌സണല്‍ ലൈഫും പ്രൊഫഷണല്‍ലൈഫും തമ്മില്‍ മിക്‌സ് ചെയ്യരുതെന്ന് ലാല്‍ സാറില്‍ നിന്ന് പഠിച്ച വലിയ കാര്യമാണ്.- പ്രിയാമണി പറഞ്ഞു.