മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു; നഗ്നചിത്രങ്ങൾ പകർത്തി ഭീഷണി, ഹിന്ദു പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

ബംഗളൂരു: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്, നഗ്നചിത്രങ്ങൾ പകർത്തുകയും മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിൽ. ഹിന്ദു പെൺകുട്ടിയെ ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ച യൂനസ് പാഷ എന്ന ഫയാസ് അഹമ്മദിനെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ നാഗമംഗലത്താണ് സംഭവം. കഴിഞ്ഞ

പ്രതിക്കെതിരെ പോക്‌സോയും മതപരിവർത്തന വിരുദ്ധ നിയമവും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ ഇയാൾ മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി പെൺകുട്ടി കടുത്ത സമ്മർദ്ദത്തിലായിരുന്നു എന്നും തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെൺകുട്ടി കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. യുവാവ് കുട്ടിയ്‌ക്ക് സ്മാർട്ട് ഫോണും സിമ്മും വാങ്ങി നൽകിയെന്നും വീഡിയോ കോളിൽ സ്വകാര്യഭാഗങ്ങൾ കാണിക്കാനും നിർബന്ധിച്ചതായി പെൺകുട്ടി പറഞ്ഞു.

യുവാവ് ദൃശ്യങ്ങൾ കാണിച്ചാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. സാമ്പാറിൽ ഉറക്ക ഗുളികകൾ കലർത്തി വീട്ടിലുള്ളവർക്ക് നൽകാനും യുവാവ് പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് പീഡിപ്പിച്ചത്. സത്യം വീട്ടിലറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.