14 പേര്‍ക്കെതിരെ മീടു ആരോപിച്ചതോടെ സുഹൃത്തുക്കള്‍ വരെ ശത്രുക്കളായി- രേവതി സമ്പത്ത്

നിരവധി താരങ്ങൾക്കെതിരെ മീടു ആരോപണം ഉന്നയിച്ച നടിയാണ് രേവതി സമ്പത്ത്. മീടു ആരോപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും താരം മാറി നിന്നിരുന്നു. മീടു ആരോപിച്ചതിനെ തുടര്‍ന്ന് അടുത്ത സുഹൃത്തുക്കള്‍ വരെ തന്റെ ശത്രുക്കളായി മാറി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രേവതി ഇപ്പോള്‍.

അടുത്ത സുഹൃത്തുക്കള്‍ വരെ ശത്രുക്കളായി. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് താന്‍ വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നു വരെ കേള്‍ക്കേണ്ടി വന്നു. ഫേക്കാണ് വിശ്വസിക്കാന്‍ കൊള്ളില്ല, ശ്രദ്ധയാകര്‍ഷിക്കല്‍ രോഗമാണെന്ന പഴിയും കേള്‍ക്കേണ്ടി വന്നു. മൂന്ന് സിനിമയാണ് മീ ടുവിന് ശേഷം നഷ്ടപ്പെട്ടത്.ആരൊക്കയോ സംവിധായകനെ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് സിനിമ നഷ്ടപ്പെട്ടത്. അവളെ സെറ്റിലേക്ക് വിളിക്കരുത്, പ്രശ്‌നക്കാരിയാണെന്ന് എന്ന പൊതുസ്വരം രൂപപ്പെട്ടു. ഒരേസമയം പതിനാല് പേര്‍ക്കെതിരെ മീടു ആരോപണം ഉന്നയിച്ചതു കൊണ്ട് ഒപ്പമാരുമില്ല എന്ന റിയാലിറ്റിയിലേക്ക് എത്താന്‍ വൈകി. തനിക്കാരോടും ക്ഷമിക്കാന്‍ തോന്നിയിട്ടില്ല. നല്ല ദേഷ്യമുണ്ട് പലരോടും. എന്നാലും മനസമാധാനവും സന്തോഷവും ആത്മാഭിമാനവുമുണ്ട്. മീ ടുവിന്റെ പേരില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വരെ അകന്നപ്പോഴും അച്ഛനും അമ്മയും എനിക്കൊപ്പം ഉറച്ചു നിന്നുവെന്നാണ് രേവതി പറയുന്നത്.

ഈയ്യടുത്ത് തലശ്ശേരിയില്‍ വച്ച് സദാചാര പൊലീസിങ് നേരിട്ടപ്പോള്‍ ഞാന്‍ പോലീസില്‍ ഒരു പരാതി നല്‍കി. ഒരു കാര്യവുമുണ്ടായില്ല. ഇവിടെ മരിച്ചാല്‍ മാത്രമേ വ്യവസ്ഥിതി അനങ്ങുകയുള്ളൂ. ഒരു കടയില്‍ സാധനം വാങ്ങാന്‍ പോയാല്‍ എന്തൊക്കെ നോട്ടം നേരിടണം എന്നാണ് രേവതി സമ്പത്ത് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.