ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് കടന്നവര്‍ പിടിയില്‍, രാജസ്ഥാനില്‍ നിന്നാണ് ഇവരെ പിടികൂടിയത്

ജയ്പൂര്‍. ഇന്ത്യയിലേക്ക് അനധികൃതമായി ബംഗ്ലാദേശില്‍ നിന്നും കടന്നവര്‍ പിടിയില്‍. ഇവരെ രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് പിടികൂടിയത്. ഇവര്‍ അജ്മീറിലെ ദര്‍ഗ മേഖലയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. നഹിദ് ഹുസൈന്‍, സഹോദരി മഹ്‌മുദ അക്തര്‍ എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡി കണ്ടെത്തി. വ്യാജ ആധാര്‍ കാര്‍ഡില്‍ ഇവര്‍ പശ്ചിമ ബംഗാളിലെ പര്‍ഗാനാസ് സ്വദേശികളാണെന്നാണ് പറഞ്ഞിരുന്നത്. ഇരുവരും അജ്മീറില്‍ താമസിച്ച് വസ്ത്ര വ്യാപാരം നടത്തി വരുകയായിരുന്നു. സംശയത്തിന്റെ് അടിസ്ഥാനത്തില്‍ സിഐഡിയാണ് ഇവരെ പിടികൂടിയത്.

മെഹ്‌മുദ രണ്ട് തവണ വിസയുമായി ഇന്ത്യയില്‍ എത്തി. ഹൈദരാബാദ്, അജ്മീര്‍, കല്‍ക്കട്ട എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഇത്തവണ വിസ ലഭിക്കാത്തതിനാല്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.