മെഡിക്കൽ കോളേജിൽ നിന്ന് ചത്ത മനുഷ്യരുടെ കൈ കാലുകൾ ഒഴുകുന്നു

തിരുവനന്തപുരം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകുന്ന പൈപ്പിലൂടെ ചത്ത മനുഷ്യന്റെ കൈ കാലുകൾ ഒഴുകുന്നതായ ഞെട്ടിക്കുന്ന വിവരം പുറത്ത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്തുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കിണറ്റില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ കിണറ്റിലാണ് രണ്ട് മനുഷ്യക്കാലുകള്‍ മെഡിക്കൽ കോളേജിൽ നിന്നും പൈപ്പിലൂടെ ഒഴുകി എത്തിയിരിക്കയുന്നത്.

ആശുപത്രി മാലിന്യം ഒഴുകിയെത്തുന്ന കിണറ്റിലാണ് കാലുകള്‍ തിങ്കളാഴ്ച കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് കാലുകള്‍ അവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്താന്‍ ഈ കിണറ്റിലേക്ക് ഒരു പൈപ്പ് ഘടിപ്പിച്ചിരിക്കുകയാണ്. ഇതുവഴി ആശുപത്രിയില്‍ നിന്നാവാം കാലുകള്‍ ഒഴുകിയെത്തിയത് എന്ന് സംശയമാണ് പോലീസിനും ഉള്ളത്.

ഇത്തരത്തില്‍ നേരത്തെയും ഇവിടെ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് നേരത്തെ മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തിയിരുന്നതിനെപ്പറ്റി യാതൊരു തുടർ അന്വേഷങ്ങളും ഉണ്ടായില്ല. ഇതാണ് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിക്കൽ കോളേജിൽ നിന്ന് എത്തിയതാണെന്ന സംശയം ബലപ്പെടുത്തുന്നത്. ഇതിനു മുൻപ് പ്ലാന്റിലെ തൊഴിലാളികളാണ് കാലുകള്‍ കണ്ടെത്തിയത്. വലിയതുറ പൊലീസ് അന്വേഷണം തുടങ്ങി.