അധികാരത്തിനായുള്ള തര്‍ക്കം മൂത്തു, വിജയ് ഫാന്‍സ് അസോസിയേഷന്‍ നേതാവിനെ റോഡിലിട്ട് കുത്തി കൊന്നു

നടന്‍ വിജയ് സേതുപതിയുടെ ആരാധക സംഘടനയില്‍ അധികരാ തര്‍ക്കം.ഒടുവില്‍ യുവാവിനെ നടുറോഡിലിട്ട് കുത്തി കൊലപ്പെടുത്തി.വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റിനെയാണ് മുന്‍സെക്രട്ടറിയും സംഘവും കത്തിക്ക് കുത്തി വീഴ്ത്തിയത്.പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് അധികാരം കൈമാറണമെന്ന് മുന്‍ സെക്രട്ടറിയും സംഘവും ആവശ്യപ്പെട്ടിരുന്നു.ഇതിന് തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് കൊല.

കുറച്ച് നാളുകളായി നടന്റെ ഫാന്‍സ് അസോസിയേഷന്റെ പുതുച്ചേരി ഘടകത്തില്‍ അധികാര തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.അടുത്തിടെയാണ് പെയിന്ററായ റെഡ്യയാര്‍പാളയം ഗോവിന്ദശാലയിലെ മണികണ്ഠനെ(35) പ്രസിഡന്റായി തിരഞ്ഞെടുത്ത്.എന്നാല്‍ പ്രസിഡന്റ് സ്ഥാനം മണികണ്ഠന് നല്‍കിയത് മുന്‍ സെക്രട്ടറി ആട്ടുപെട്ടി രാജശേഖരനും സംഘവും അംഗീകരിക്കാന്‍ തയ്യാറായില്ല.മണികണ്ഠന്റെ ബന്ധു കൂടിയാണ് രാജശേഖരന്‍.സ്ഥാനം ഒഴിയണമെന്ന് രാജശേഖരന്‍ മണികണ്ഠനോട് പല പ്രാവശ്യം ആവശ്യപ്പെട്ടു.എന്നാല്‍ മണികണ്ഠന്‍ അതിന് തയ്യാറായില്ല.

തര്‍ക്കം പരിഹരിക്കാനായി ഇന്നലെ ഇരുകൂട്ടരുടെയും സുഹൃതത്തുക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു.ചര്‍ച്ചയിലും സ്ഥാനം ഒഴിയില്ലെന്ന് മണികണ്ഠന്‍ വ്യക്തമാക്കി.ചര്‍ച്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാജശേഖരനും കൂട്ടരും മണികണ്ഠനെ ആക്രമിക്കുകയായിരുന്നു.റെഡ്യയാര്‍പാളം നെല്ലിത്തോപ്പ് മാര്‍ക്കറ്റിനു മുന്നില്‍ വച്ചു രണ്ടു ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘം മണികണ്ഠനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു.ഇതിനിടെ മണികണ്ഠന് കുത്തേറ്റു.വിവരം അറിഞ്ഞ് ഊരുളയാന്‍പേട്ട പോലീസ് സ്ഥലത്തെത്തി മണികണ്ഠനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാജശേഖരനും മണികണ്ഠനും അകന്ന ബന്ധുക്കളാണെന്നും ഫാന്‍സ് അസോസിയേഷനിലെ അധികാരം സംബന്ധിച്ചു തര്‍ക്കം നിലനിന്നിരുന്നതായും പൊലീസ് പറഞ്ഞു. ഇരുവരുടെയും പേരില്‍ കൊലക്കേസടക്കമുള്ളവയുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമികള്‍ക്കായി വ്യാപക തിരച്ചില്‍ തുടങ്ങി.