ഇനി സംയുക്തയുമായി ചേർന്ന് പോകാനാവില്ല, ഞങ്ങൾ തമ്മിൽ ഇനി ഒരു ബന്ധവുമില്ല – വിഷ്ണുകാന്ത്

ഇനി സംയുക്തയുമായി ചേർന്ന് പോകാനാവില്ല. ഞങ്ങൾ തമ്മിൽ ഇനി ഒരു ബന്ധവുമില്ല. സംയുക്തയുടെ സൗന്ദര്യം കണ്ടിട്ടൊന്നും അല്ല പ്രണയത്തിലായത്, അച്ഛനില്ലാത്ത വിഷമം പറഞ്ഞപ്പോൾ സിംപതി തോന്നിയതാണെന്നു തുറന്നടിച്ച് – വിഷ്ണുകാന്ത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട തമിഴ് സീരിയൽ രംഗത്തെ താരദമ്പതികളായിരുന്നു വിഷ്ണു കാന്തും സംയുക്തയും. ഇരുവരും പ്രണയിച്ചാണ് വിവാഹിതരാവുന്നത്. എന്നാൽ വൈകാതെ അവർ വേർപിരിയുകയും ചെയ്തു. ഇപ്പോഴിതാ ഇനി ഒരിക്കലും സംയുക്തയുമായി ഒത്തുപോകാൻ സാധിക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണുകാന്ത് ഇപ്പോൾ.

ഇരുവരുടേയും വിവാഹമോചനക്കേസ് നടക്കുകയാണ്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും നവ മാധ്യമങ്ങളിലും ചർച്ച. ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷക്കീലയോട് സംസാരിക്കവെയാണ് വിഷ്ണുകാന്തിന്റെ തുറന്നുപറച്ചിൽ ഉണ്ടായിരിക്കുന്നത്.ഇനി സംയുക്തയുമായി ചേർന്ന് പോവാൻ ഒരു തരത്തിലും പറ്റില്ല. ഒരു സീരിയലിൽ ഒന്നിച്ച് അഭിനയിച്ചതിലൂടെ പ്രണയത്തിലാ യതാണ് ഞങ്ങൾ രണ്ട് പേരും. ഏഴ് മാസം പ്രണയിച്ചു. അത് വിവാഹത്തിലേക്ക് കടന്നപ്പോഴാണ് സംയുക്തയെയും അമ്മയെയും ഉപേക്ഷിച്ച് പോയ അച്ഛൻ മടങ്ങിയെത്തുന്നത്.

ആവശ്യത്തിനും അനാവശ്യത്തിനും എല്ലാത്തിലും ഇടപെട്ട് അവളുടെ അച്ഛൻ ഞങ്ങൾ ദമ്പതികളുടെ സ്വകാര്യത പോലും നശിപ്പിക്കുകയായിരുന്നു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും താമസിക്കുന്ന സ്ഥലത്ത് വന്ന് അച്ഛൻ തങ്ങളുടെ പ്രൈവസി നശിപ്പിച്ചു കൊണ്ടിരുന്നു. ഭാര്യാ- ഭർത്താക്കന്മാരായി തങ്ങൾക്ക് കൂടുതൽ സംസാരിക്കാനോ ഇടപഴകാനോ ഉള്ള അവസരം അച്ഛൻ നൽകിയിരുന്നില്ല.

അതിനിടയിൽ അവൾക്ക് പീരിയഡ്സ് ആയപ്പോൾ ആവശ്യമില്ലാതെ വഴക്കിട്ട് അവളുടെ വീട്ടിലേക്ക് പോവുകയായിരുന്നു. – വിഷ്ണുകാന്ത് പറയുന്നു. കുറച്ച് കൂടെ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ ആലോചിക്കാമാ യിരുന്നു. ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് പലതും വിളിച്ച് പറഞ്ഞതിന് ശേഷമാണ് ഇനി ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അർത്ഥമില്ല എന്ന് തോന്നിയതെന്ന് വിഷ്ണുകാന്ത് പറഞ്ഞിരിക്കുന്നു.