ജയറാമിന്റെ രണ്ട് കാല് തല്ലിയൊടിക്കാന്‍ കാവ്യ മാധവന്റെ അമ്മ ക്വട്ടേന്‍ നല്‍കുമെന്ന് പറഞ്ഞു, വെളിപ്പെടുത്തി ബൈജു കൊട്ടാരക്കര

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ മാഡം എന്ന പേര് ഉയര്‍ന്ന് വന്നിരുന്നു. മാഡം കാവ്യയാണ് എന്ന് പറയപ്പെടുന്നുമുണ്ട്. ഒരിടയക്ക് മാഡം കാവ്യയുടെ അമ്മ ശ്യാമളയാണെന്നും പറയപ്പെട്ടു. ഇപ്പോള്‍ കാവ്യയുടെ അമ്മയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി ഒരുങ്ങുന്നു എന്നാണ് പുറത്തെത്തുന്ന ചില സൂചനകള്‍.

നേരത്തെ സംവിധായകന്‍ ബൈജു കൊട്ടാരക്കര ശ്യാമള മാധവനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ജയറാം ആസിഫ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഇതില്‍ പ്രതിക്ഷേധിച്ച് കാവ്യ മാധവന്റെ അമ്മ ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കുമെന്നും ക്വട്ടേഷന്‍ നല്‍കുമെന്ന് പറഞ്ഞെന്നുമാണ് ബൈജു കൊട്ടാരക്കര പറയുന്നത്.

അതേസമയം ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ക്രൈംബ്രാഞ്ച് ഗൗരവകരമായാണ് എടുത്തിരിക്കുന്നത്. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ ശ്യാമള ചില ഇടപെടലുകള്‍ നടത്തിയെന്നാണ് വിവരം. കാവ്യയുടെ ഉടമസ്ഥതയിലെങ്കിലും സ്ഥാപനം നിയന്ത്രിച്ചിരുന്നത് ശ്യാമളയായിരുന്നത്രെ. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുമായി പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിരുന്നു. ലക്ഷ്യയിലെ ജീവനക്കാരനായിരുന്ന സാഗര്‍ വിന്‍സെന്റിനെ ആയിരുന്നു ഇത് ഏല്‍പ്പിച്ചിരുന്നത്. പിന്നീട് സാഗര്‍ പിരിഞ്ഞു പോയപ്പോള്‍ ആദ്യം ദിലീപിനെതിരായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ മൊഴി മാറ്റം നടത്തിയിരുന്നു. പിന്നീട് വീണ്ടും സാഗറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും പല നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് വിവരം.