അർബുദ ചികിത്സാ പരീക്ഷണത്തിൽ 100 ശതമാനം വിജയം

അർബുദ ചികിത്സാ പരീക്ഷണത്തിൽ പങ്കെടുത്തവരുടെയെല്ലാം രോഗം ഭേദമായെന്ന് കണ്ടെത്തൽ. മലാശയ ക്യാൻസർ രോഗികളായ വളരെ കുറച്ചുപേരിൽ നടത്തിയ പരീക്ഷണത്തിൽ 100 ശതമാനം വിജയമാണ് ഉണ്ടായത്. രോഗം പരിപൂർണമായി ഭേദമായെന്നും തുടർചികിത്സ വേണ്ടിവരില്ലെന്നും പരീക്ഷണത്തിന് വിധേയമായവർ വിശ്വസിച്ചതേയില്ല. അവ ശസ്‌ത്രക്രിയ വഴി പുറത്തുകളയുകയായിരുന്നു ഇതുവരെയുള‌ള സാദ്ധ്യത.

സാധാരണ ഇത്തരക്കാരിൽ രോഗചികിത്സയെ തുടർന്ന് വന്ധ്യത, കുടലിന്റെയും മൂത്രാശയത്തിന്റെയും പ്രശ്‌നങ്ങൾ, ലൈംഗിക അപര്യാപ്‌തത എന്നിങ്ങനെ ദീർഘനാൾ നീളുന്ന ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഇതാദ്യമായി മലാശയ ക്യാൻസർ രോഗത്തിന് ഈ മരുന്ന് ഫലപ്രദമാണോയെന്ന് പരീക്ഷണം നടത്തിയതാണ് ഗവേഷകർ. കൂടുതൽ രോഗികളിൽ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്.

അർബുദ രോഗചികിത്സയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ പ്രത്യാശയേകുന്ന ഒരു കണ്ടെത്തലെന്ന് ക്യാൻസർ രോഗവിദഗ്ദ്ധനായ ലൂയിസ് ഡയസ് ജൂനിയർ പറയുന്നു. മെമ്മോറിയൽ സ്ളോവൻ കെറ്റെറിംഗ് ക്യാൻസർ സെന്ററിലെ ഡോക്‌ടറാണ് അദ്ദേഹം. ഗർഭാശയ ക്യാൻസർ രോഗത്തിന് ഇമ്മ്യൂണോതെറാപ്പി മരുന്നായി ഉപയോഗിക്കുന്നതാണ് ഡോസ്‌ടാലിമാബ്.