50 കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി, സര്‍ക്കാര്‍ എന്‍ജിനീയറെ സിബിഐ അറസ്റ്റ് ചെയ്തു

50 കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന് ഞെട്ടിപ്പിക്കുന്ന വിവരമാണ് ഉത്തർപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. 50 കുഞ്ഞുങ്ങളെ പീഡിപ്പിച്ചത് ഒരു എൻജീയർ ആണെന്നതും സംഭവത്തിന്റെ ആക്കം കുട്ടുന്നു. കുറ്റക്യത്യം തെളിഞ്ഞതിനെ തുടർന്ന് സർക്കാർ എൻജിനീയറെ സിബിഐ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 10 വർഷമായി അഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ എൻജിനീയറാണ് അറസ്റ്റിലായത്.

ഉത്തർപ്രദേശിലെ ​ഗ്രാമങ്ങളായ ചിത്രകൂട്, ബന്ദ, ഹമിപുർ എന്നീ മൂന്നു ജില്ലകളിലായാണ് കുട്ടികളെ പീഡിപ്പിച്ചത്. ബന്ദ ജില്ലയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ഡാർക്ക്‌നെറ്റിൽ വിഡിയോകളും ഫോട്ടോകളും പങ്കുവയ്ക്കുകയോ വിൽപ്പന നടത്തുകയോ ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി. സിബിഐ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 മൊബൈൽ ഫോൺ, 8 ലക്ഷം രൂപ, സെക്‌സ് ടോയിസ്, ലാപ്‌ടോപ് മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു.

മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കുട്ടികൾക്ക് നൽകി വശീകരിക്കുകയാണ് ആദ്യം ചെയ്യുന്നത് ഇതിലൂടെ തന്റെ ചെയ്തികളെക്കുറിച്ചു കുട്ടികൾ പുറത്തു പറയില്ലെന്ന് ഇങ്ങനെ ഉറപ്പിച്ചിരുന്നുവെന്നും ഇയാൾ സിബിഐയോട് പറഞ്ഞു. തുടർന്ന് ഡാർക്ക് നെറ്റ് വഴിയാണ് കുട്ടികളുടെ അശ്ലീല വിഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതേസമയം രാജ്യത്ത് പ്രതിദിനം 100 കുട്ടികളെങ്കിലും ലൈംഗികചൂഷണത്തിന് ഇരയാകുന്നുവെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക്. ഈ വർഷം 22 ശതമാനം വർധനവാണുണ്ടായത്. ശക്തമായ നിയമം വന്നാലെ കുട്ടികളെ ഇത്തരം ലൈം​ഗീക ചൂഷണങ്ങളിൽ നിന്ന് ഒരുപരിധിവരെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ.