ഓസ്കാർ കീരവാണി പോസ്റ്റിലും പൊട്ടതെറ്റ് ഇംഗ്ളീഷ്,ചിന്താ ജെറോം പോസ്റ്റും പറിച്ച് ഓടി

കീരവാണിക്ക് ചന്ദ്രബോസ് ഓസ്‌കാർ അവാര്‍ഡ് നല്‍കി”…. സ്വന്തം കുറിപ്പിലും പൊട്ടതെറ്റ് ഇംഗ്ളീഷ് എഴുതി ഡോക്ടർ ചിന്ത ജെറോം;ഇംഗ്ളീഷ് ഒരു സെന്റൻസ് തെറ്റു കൂടാതെ എഴുതാൻ അറിയാത്ത ഒരു ഇംഗ്ളീഷ് സാഹിത്യത്തിലേ ഡോക്ടറേറ്റ് കാരി !! എങ്ങിനെയാണ്‌ ഇങ്ങിനെ ഒക്കെ ഇവർക്ക് ഡോക്ടറേറ്റ് കിട്ടുന്നത്?Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector. Respect. എന്നാണ് പോസ്റ്റിലുള്ളത്.

അറിഞ്ഞപ്പോള്‍ പോസ്റ്റ് മുക്കി.ഓസ്‌കർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളി സോഷ്യൽ മീഡിയ. പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടി ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് ഫേസ്ബുക്കിൽനിന്ന് മുക്കി. ഇഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ആളാണ് ചിന്ത ജെറോം. ആർ.ആർ.ആർ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കർ ലഭിച്ചതിന് സംഗീത സംവിധായകൻ കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലെ തെറ്റുകളാണ് വൈറലായത്.

“ആർആർആർ സിനിമയ്ക്ക് അന്താരാഷ്‌ട്ര പ്രശസ്തി നേടിക്കൊടുത്ത ഗാനരചയിതാവ് ചന്ദ്രബോസ്, സംഗീതം നൽകിയ എംഎം കീരവാണിക്ക് ഓസ്‌കാർ അവാർഡ് നൽകിയത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണ്. ബഹുമാനം.” എന്നാണ് പോസ്റ്റിന്‍റെ മലയാളം തര്‍ജ്ജിമ. പോസ്റ്റിലെ തെറ്റ് ട്രോളന്‍മാര്‍ ഏറ്റെടുത്തതോടെ ചിന്ത പോസ്റ്റ് മുക്കുകയും ചെയ്തു. ചങ്ങമ്പുഴയുടെ വാഴക്കുലയെന്ന കവിതയെ തന്‍റെ ഡോക്ടറേറ്റ് പ്രബന്ധത്തിൽ വൈലോപ്പിള്ളിയുടേതാക്കി മാറ്റിയതു മുതല്‍ ഡോക്ടര്‍ ചിന്താ ജെറോമിനെ ട്രോളന്മാര്‍ നോട്ടമിട്ടതാണ്. പ്രബന്ധത്തിലെ തെറ്റ് വെറും സാന്ദർഭികമായ പിഴവ് മാത്രമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

വിഷയത്തിൽ പ്രതികരണവുമായി പ്രമുഖ പത്രപ്രവർത്തകൻ മാത്യു സാമുവൽ അടക്കമുള്ളവർ രം​ഗത്തെത്തിയിരുന്നു. ഈ പെൺകുട്ടി കോപ്പിയടിച്ചാണ് ജയിച്ചിരിക്കുന്നത്. അല്ലെങ്കിൽ ആരെയോ സ്വാധീനം ചെലുത്തി. പഠനം ഇവിടം വരെയെത്തി. ഓസ്കാർ അവാർഡിനെ കുറിച്ച് 10 വാക്കുകൾ എഴുതാൻ അറിയാത്ത ഈ സാധനത്തിനാണ് കേരള സർക്കാർ മാത്രം ഒരു ലക്ഷം രൂപ ശമ്പളം കൊടുക്കുന്നു, വാഹനം കൊടുക്കുന്നു ഓഫീസ് കൊടുക്കുന്നുവെന്നാണ് മാത്യു തോമസ് ചോദിച്ചത്. മാത്യു സാമുവലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘ഏതെങ്കിലും ഒരു നല്ല കോർപ്പറേറ്റ് ഓഫീസിലോ, അല്ലെങ്കിൽ സർക്കാർ ഓഫീസിലോ ഇവർ ജോലിക്ക് അപേക്ഷിക്കുകയാണെങ്കിൽ ബി എ എം എ, PHD ( എല്ലാം ഇംഗ്ലീഷ് ഭാഷകളിൽ )യോഗ്യതകൾ ഉള്ള ചിന്താ മേഡം 150 വാക്കുകളിൽ അവരെക്കുറിച്ച് എഴുതുവാൻ പറയുകയാണെങ്കിൽ 100% ഞാൻ ഗ്യാരണ്ടി ചെയ്യാം അതിൽ മിനിമം 15 മുതൽ 20 തെറ്റുകൾ കാണാം ഈ പെൺകുട്ടി കോപ്പിയടിച്ചാണ് ജയിച്ചിരിക്കുന്നത് , അല്ലെങ്കിൽ ആരെയോ സ്വാധീനം ചെലുത്തി, പഠനം ഇവിടം വരെയെത്തി, ഓസ്കാർ അവാർഡിനെ കുറിച്ച് 10 വാക്കുകൾ എഴുതാൻ അറിയാത്ത ഈ സാധനത്തിനാണ് കേരള സർക്കാർ മാത്രം ഒരു ലക്ഷം രൂപ ശമ്പളം കൊടുക്കുന്നു, വാഹനം കൊടുക്കുന്നു ഓഫീസ് കൊടുക്കുന്നു…! ഒരുവിധം എല്ലാ സഖാക്കളുടെയും സഖാത്തികളുടെയും കാര്യം ഇതൊക്കെ തന്നെയാണ്’നമ്മുടെ യുവജന കമ്മീഷൻ ചെയർമാൻ ചിന്ത ജെറോം എഴുതിയ ഒരു അഭിനന്ദന വരികൾ, ചിന്ത മാഡത്തിന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സ്കോളർഷിപ്പോടുകൂടിയാണ് പഠിച്ചത്, അതായത് ഏറ്റവും ബ്രില്ല്യന്റ് ഔട്ട് സ്റ്റാൻഡിങ് വിദ്യാർത്ഥി, ഇത് എന്ത് മലരാണ് അവർ എഴുതി വെച്ചിരിക്കുന്നത്, നേരെ ചൊവ്വേ കോപ്പിയടിക്കാൻ പോലും അറിയില്ല…!