മൃതദേഹങ്ങളോട് കാമം: ഡേവിഡ് ഫുള്ളര്‍ 101 സ്ത്രീകളുടെ മൃതദേഹവുമായി വേഴ്ച നടത്തി.

101 സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഒരാള്‍. വര്‍ഷങ്ങളോളം ഇക്കാര്യം ആരുമറിയാതെ സൂക്ഷിക്കുകയായിരുന്ന ആളെ പോലീസ് പിടികൂടുന്നത് രണ്ടു കൊലപാതങ്ങളുടെ കേസന്വേഷണത്തിനി ടെയായിരുന്നു. രണ്ട് കൊലപാതകങ്ങളുടെ അന്വേഷണത്തിന്‍റെ പിറകെ പോയ അന്വേഷണ ഉദ്യോഗസ്ഥരാണ് ഇയാള്‍ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ഓരോന്നായി കണ്ടെത്തിയിരിക്കുന്നത്. യുകെയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൃതദേഹങ്ങളോട് കാമം തോന്നുന്ന ‘നെക്രോഫീലിയ’ എന്നൊരവസ്ഥയാണ് ഇയാൾക്കെന്നാണ് പറയുന്നത്. സാധാരണഗതിയില്‍ മനുഷ്യമനസാക്ഷിക്ക് വിശ്വസിക്കാനാവാത്ത ഇക്കാര്യം ചില വ്യക്തികളിൽ ഇതിലേക്ക് നയിക്കാറുണ്ട്. എന്നാല്‍ ഒരു ഘട്ടത്തിലും ‘നോര്‍മല്‍’ ആയ മാനസികാവസ്ഥ യുള്ളവരെ സംബന്ധിച്ച് ഇത് ആഘാതം സൃഷ്ടിക്കുന്നൊരു സംഗതി ആണെ ന്നാണ് ആധുനിക വൈദ്യ ശാസ്ത്രം പറയുന്നത്.

‘നെക്രോഫീലിയ’ തന്നെ പലവിധത്തിലാണുള്ളത്. മൃതദേഹങ്ങളെ ഭോഗിക്കുന്നവര്‍, ഭോഗിക്കാനായി മൃതദേഹം കണ്ടെത്തുന്നതിനായി മാത്രമായി കൊലപാതകം ചെയ്യുന്നവർ. മൃതദേഹങ്ങളെ ഭോഗിക്കുന്ന ‘ഫാന്‍റസി’ അഥവാ സങ്കല്‍പങ്ങളുമായി നടക്കുന്നവര്‍ എന്നീ മൂന്ന് വിഭാഗമായി പ്രത്യക്ഷത്തില്‍ ഇതിനെ പട്ടികപ്പെടുത്തിയിരിക്കുന്നു.

ഇതില്‍ മൃതദേഹത്തിനായി കൊലപാതകം ചെയ്യുന്നവര്‍ ആണ് ഏറ്റവും അപകടകാരികൾ. യുകെയില്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്ന ഡേവിഡ് ഫുള്ളര്‍ എന്ന അറുപത്തിയെട്ടുകാരൻ ഈ വിഭാഗത്തില്‍ പെടുന്നയാളാണ്. രണ്ട് കൊലപാതകങ്ങളാണ് ഇത്തരത്തില്‍ ഇയാള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പലപ്പോഴായി 101 സ്ത്രീകളുടെ മൃതദേഹങ്ങളുമായി ഇയാള്‍ വേഴ്ച നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, ഇവയില്‍ പലതിന്‍റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഇയാള്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ശ്രദ്ധേയം.

ഡേവിഡ് ഫുള്ളര്‍ ഒരു ആശുപത്രിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ആശുപത്രിയിലെ മോര്‍ച്ചറിയില്‍ വച്ചാണ് ഇയാള്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്തു വന്നിരുന്നത്. ഇതിന് പിന്നാലെ ഇയാള്‍ കൊലപ്പെടുത്തിയത് ഇരുപതും ഇരുപത്തിയഞ്ചും വയസുള്ള രണ്ട് യുവതികളെയായിരുന്നു.

സംഭവങ്ങൾക്ക് പിറകെ മരണപ്പെട്ട യുവതികളുടെ ബന്ധുക്കള്‍ ഒരുപറ്റം തന്നെ ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. വര്‍ഷങ്ങളോളം കുറ്റകൃത്യം ചെയ്യുന്നത് ഡേവിഡ് തുടര്‍ന്നിട്ടും ആര്‍ക്കും ഇതെക്കുറിച്ച് സൂചന പോലും ലഭിച്ചിരുന്നില്ല. 2020ന് ശേഷം മാത്രമാണ് ഇയാള്‍ക്കെതിരെയുള്ള സംശയങ്ങള്‍ ഉണ്ടാവുന്നത്. ഇപ്പോള്‍ തെളിവുകള്‍ നിരത്തപ്പെട്ടതിന് ശേഷം ആജീവനാന്തകാലത്തേക്ക് കോടതി ഇയാളെ തടവിന് വിധിച്ചിരിക്കുകയാണ്.

പല മാനസികാവസ്ഥയിലാണ് ‘നെക്രോഫീലിയ’യിലേക്ക് വ്യക്തികളെ ത്തുന്നത്. തിരിച്ച് പ്രതികരിക്കാത്തൊരാള്‍, ഏത് രീതിയിലും അധികാരം സ്ഥാപിക്കാൻ സാധ്യത, നഷ്ടപ്പെട്ടുപോയ പങ്കാളിയായി സങ്കല്‍പിക്കല്‍ ഉൾപ്പടെ ശരിക്കും മൃതദേഹങ്ങളോട് കാമം തോന്നുന്ന അവസ്ഥ വരെ ‘നെക്രോഫീലിയ’യില്‍ ഉണ്ടാവുന്നുണ്ട്.

ആഗോളതലത്തില്‍ തന്നെ കുറ്റകൃത്യങ്ങളുടെ ചരിത്രം തേടിപ്പോയാല്‍ ‘നെക്രോഫീലിക്’ ആയിട്ടുള്ള പല കൊലയാളികളെയും കാണാൻ കഴിയും. എന്നാല്‍ സീരിയല്‍ കില്ലര്‍മാരില്‍ തന്നെ നെക്രോഫീലിക് ആയിട്ടുള്ള കൊലയാളികള്‍, അതും ഇത്രമാത്രം ഇരകളുള്‍പ്പെടുന്ന കേസില്‍ വരുന്നവരിൽ ഡേവിഡ് ഫുള്ളര്‍ അപൂര്‍വ വ്യക്തിയാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.