തന്നെ ചതിച്ചത് മൂന്ന് പേര്‍, ദേഹത്ത് മൈക്രോ ചിപ്പ്; ഫേസ്ബുക്ക് ലൈവിട്ട് ആത്മഹത്യ ചെയ്ത യുവാവിന്റെ കേസ് അന്വേഷണം തുടരുന്നു

കണ്ണുര്‍: ഫെയ്സ് ബുക്ക് വീഡിയോ സന്ദേശമിട്ട് പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുന്നു. നടാല്‍ കുറ്റിക്കകം നാറാണത് പള്ളിക്ക് സമീപം സറീനാ സില്‍ പി.എന്‍ ഷഫീറിനെ (33)യാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

താന്‍ മരിക്കുവാന്‍ പോവുകയാണെന്നും മരണ കാരണവും പറയുന്ന വീഡിയോ സന്ദേശം സ്വന്തം ഫെയ്സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു കഴിഞ്ഞ ദിവസം യുവാവ് ജീവനൊടുക്കിയത്. സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുന്നു. നടാല്‍ കുറ്റിക്കകം നാറാണത് പള്ളിക്ക് സമീപം സറീനാ സില്‍ പി.എന്‍ ഷഫീറിനെ (33)യാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

വീഡിയോ സന്ദേശം കണ്ട ഒരു സുഹൃത്ത് ഉടന്‍ വീട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറിയില്‍ എത്തുമ്പോഴേക്കും തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് എടക്കാട് പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

തന്നെ മുന്നു പേര്‍ ഗള്‍ഫില്‍ ജോലി ചെയ്യവേ വഞ്ചിച്ചതായും ജോലി ചെയ്യുന്ന കമ്ബിനി മൊബൈല്‍ ഫോണും മെയിലും ചോര്‍ത്തിയതായും ഇയാള്‍ വീഡിയോയില്‍ ആരോപിച്ചിരുന്നു. തന്റെ ദേഹത്ത് മൈക്രോ ചിപ്പ് ഘടിപ്പിച്ചതായും വീഡിയോയില്‍ പറയുന്നുണ്ട്. ഇയാള്‍ മാനസിക വിഭ്രാന്തിന് വയനാട്ടിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായി പൊലിസ് അറിയിച്ചു. പരേതനായ മുഹമ്മദ് അലി ഹാജി -ഖദീജ ദമ്ബതികളുടെ മകനാണ് ഭാര്യ. റഫീദ അമല്‍ ഫാത്വിമ ഏക മകളാണ്. യുവാവിന്റെ മരണത്തില്‍ സൈബര്‍ പൊലിസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.