തിരുവനന്തപുരം : തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ കൊലവിളി പ്രസ്താവനയുമായി ഇടത് എംഎല്‍എ കെ.ടി.ജലീല്‍. റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി തന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന ബിഷപ്പിന്റെ വാക്കുകൾക്കെതിരെയായിരുന്നു കെ.ടി.ജലീലിന്റെ കൊലവിളി
ബിജെപി നല്‍കുന്ന റബ്ബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്നും ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ ചോദ്യമുയര്‍ത്തി.
.ബിജെപിക്ക് അനുകൂലമായുള്ള ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു. അതേ സമയം ബി.ജെ.പി. നേതാക്കള്‍ മതമേലധ്യക്ഷന്മാരുമായി സംസാരിക്കുന്നതില്‍ സി.പി.എമ്മും കോണ്‍ഗ്രസും വെപ്രാളപ്പെടുന്നത് എന്തിനാണെന്നാണ് ബിജെപിയുടെ ചോദ്യം.
മതമേലധ്യക്ഷന്മാരെ ബി.ജെ.പി. നേരത്തേയും കാണാറുണ്ട്. ഇനിയും കാണും. അവിടെ ഒരു രാഷ്ട്രീയവുമില്ല. ക്രിസ്തീയ-മുസ്ലിം-ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരെയെല്ലാം കാണാറുണ്ട്. ബി.ജെ.പി.ക്കാരും മതനേതാക്കളും തമ്മില്‍ സംസാരിക്കാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ടാനിന്നും ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.