തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര പാർലിമെന്റിൽ നിന്നും അയോഗ്യയാക്കി പുറത്താക്കും . ബിസിനസുകാരനിൽ നിന്നും പണവും സമ്മാനങ്ങളും വാങ്ങി അദാനിക്കും നരേന്ദ്ര മോദിക്കും എതിരേ പാർലിമെന്റിൽ സ്ഥിരം ചോദ്യങ്ങൾ ചോദിക്കുന്നു എന്ന് തെളിഞ്ഞതിനാലാണ് നടപടി.ആരോപണത്തെക്കുറിച്ചുള്ള കരട് റിപ്പോർട്ട് സ്വീകരിക്കാൻ വ്യാഴാഴ്ച ചേരുന്ന ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റി, തൃണമൂൽ കോൺഗ്രസ് എംപിയെ അധോസഭയിൽ നിന്ന് അയോഗ്യനാക്കണമെന്ന് ശുപാർശ ചെയ്തതായി അറിയുന്നു.
ശശി തരൂരൂം മഹുവ മൊയ്‌ത്രയും തമ്മിൽ ഒരു പാർട്ടിയിൽ സംഗമിച്ചതോടെയാണ് ഇവർ കേരളത്തിലും ശ്രദ്ധേയയായത്.
പണം വാങ്ങി ചോദ്യങ്ങൾ ഉന്നയിച്ചു എന്ന് മാത്രമല്ല പാർലിമെന്റിലെ അതീവ സുരക്ഷാ ലോഗിനുകൾ വിദേശത്തേ വ്യവസായിക്ക് ചോർത്തി നല്കി അതിന്റെ യൂസർ നെയിം പാസ്വേഡ് നല്കുകയും ചെയ്തു. വിദേശത്ത് ഇരുന്ന് ഇന്ത്യൻ പാർലിമെന്റിന്റെ ലോഗിനുകൾ ചിലർ തുറക്കുകയും ചെയ്തു.
മൊയ്‌ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ലോക്പാൽ ഉത്തരവിട്ടെന്ന് ബിജെപി നേതാവ് നിഷികാന്ത് ദുബെ പറഞ്ഞു.എത്തിക്‌സ് കമ്മിറ്റി അംഗങ്ങൾക്ക് വിതരണം ചെയ്ത 500 പേജുള്ള ഒരു വലിയ റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്ന തീരുമാനം നടപടി വേണം എന്നാണ്.ഒരു പ്രമുഖ ഓഫ്‌ഷോർ ബിസിനസുകാരനെ പാർലമെന്റ് ലോഗിൻ ആക്‌സസ് ചെയ്യാനും അവളുടെ പേരിൽ ചോദ്യങ്ങൾ ചോദിക്കാനും അനുവദിച്ചതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മനസ്സിലാക്കുന്നു
അതിന്റെ ഫലമായി പാർലമെന്ററി ധാർമ്മികത, മാത്രമല്ല ദേശീയ സുരക്ഷയിൽ എല്ലാംമഹുവ മൊയ്‌ത്ര ചതിയും വഞ്ചനയും നടത്തി.ഇപ്പോൾ സ്വന്തം പാർട്ടിയായ തൃണമൂലും ഇവരെ കൈവിട്ടിരിക്കുകയാണ്.
വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദ്ദേശപ്രകാരം മൊയ്‌ത്ര അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് വിലയേറിയ സമ്മാനങ്ങൾ പ്രതിഫലമായി വാങ്ങി ചോദ്യങ്ങൾ ഉന്നയിച്ചുവെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം പരിശോധിക്കാൻ എത്തിക്‌സ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.മൊയ്‌ത്രയെ അയോഗ്യനാക്കാൻ കമ്മിറ്റി ശുപാർശ ചെയ്‌താൽ എം പി സ്ഥാനം നഷ്ടപ്പെടും.