കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം കടല്‍ തീരത്ത് കണ്ടെത്തി,നന്ദന അവസാനമായെഴുതിയ കുറിപ്പ് നൊമ്പരമാകുന്നു

തളിക്കുളം:കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടല്‍ തീരത്ത് നിന്നും കണ്ടെത്തി.തളിക്കുളം തമ്പാന്‍ കടവ് അറപ്പത്തോടിനു തെക്ക് ഇസ്‌കാക്കിരി ഗണേശന്റെ മകള്‍ നന്ദനയുടെ മൃതദേഹമാണ് തളിക്കുളം സ്‌നേഹതീരം പാര്‍ക്കിനു സമീപത്തെ കടല്‍ഭിത്തിക്കിടയില്‍ കണ്ടെത്തിയത്.15 വയസായിരുന്നു.കഴിഞ്ഞ ദിവസം മുതലാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്.തിങ്കളാഴ്ച പുലര്‍ച്ചെ ഉറക്കമുണര്‍ന്ന മാതാപിതാക്കള്‍ കുട്ടിയെ നോക്കിയെങ്കിലും കാണാനായില്ല.നന്ദനയുടെ ആഭരണങ്ങള്‍ മുഴുവന്‍ വീട്ടില്‍ അഴിച്ചുവെച്ച നിലയിലും കണ്ടെത്തി.തുടര്‍ന്ന് പരിസരത്ത് മുഴുവന്‍ നന്ദനയ്ക്കായി വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഒടുവില്‍ ഡയറിയില്‍ നിന്നും നന്ദനയുടെ കുറിപ്പ് കണ്ടെത്തിയതോടെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് വ്യക്തമായത്.പിതാവിന്റെ മദ്യപാനത്തെ തുടര്‍ന്ന് താന്‍ മരിക്കുന്നു എന്നാണ് നന്ദന തന്റെ ഡയറിയില്‍ എഴുതിയിരുന്നത്.കുറിപ്പ് പോലീസ് കണ്ടെത്തുകയും ചെയ്തു.തുടര്‍ന്ന് ഇന്നലെ രാവിലെയാണ് നന്ദനയുടെ മൃതദേഹം കടല്‍തീരത്ത് കണ്ടെത്തിയത്.മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രയിലേക്ക് മാറ്റി.തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.കോവിഡ് പരിശോധനയ്ക്ക് ശേഷം പേസ്റ്റ് മോര്‍ട്ടം നടത്തും.അമ്മ:സൗദാമിനി.സഹോദരി:നയന.