ബംഗളൂരുവില്‍ പുതിയ മെട്രോ ഉദ്ഘാടനം ചെയ്ത് മോദി, തൊഴിലാളികളും വിദ്യാര്‍ഥികളും ഒന്നിച്ച് യാത്ര VIDEO

ബംഗളൂരു . ജാതി ആക്ഷേപം നടത്തി കോടതിയിൽ നിന്ന് ശിക്ഷയും വാങ്ങി ദാർഷ്ട്യത്തിനൊട്ടും കുറവില്ലാതെ രാഹുൽ ഗാന്ധി രാഷ്ട്രീയ മാമാങ്കം നടത്തുമ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്കായുള്ള വികസന പ്രവർത്തങ്ങളിൽ വ്യാപൃതനാണ്. ശനിയാഴ്ച ബംഗളൂരുവില്‍ പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം മെട്രോ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കൊപ്പം മോദി മെട്രോ യാത്ര നടത്തുകയും ഉണ്ടായി.

കെആര്‍ പുരം മുതല്‍ വൈറ്റ്ഫീല്‍ഡ് വരെ 13.71 കിലോമീറ്റര്‍ വരെയുള്ള പുതിയ മെട്രോ ലൈന്‍ ആണ് ശനിയാഴ്ച മോഡി ജനങ്ങൾക്കായി തുറന്നു കൊടുത്തത്. 4,249 കോടി രൂപയാണ് മെട്രോയുടെ നിര്‍മ്മാണ ചെലവ്. കെആര്‍ പുരം മുതല്‍ വൈറ്റ്ഫീല്‍ഡ് വരെ 12 സ്‌റ്റേഷനുകളാണ് ഈ മെട്രോ ലൈനിൽ ഉള്ളത്.

കര്‍ണാടക ഗവര്‍ണറും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മെട്രോ യാഥാര്‍ഥ്യമായതോടെ ഈ റൂട്ടിലെ യാത്രകുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് ബിഎംആര്‍സിയുടെ കണക്കൂകൂറ്റുന്നത്. പാതയില്‍ ഒട്ടേറെ ടെക്പാര്‍ക്കുകളും ബഹുരാഷ്ട്ര കമ്പനികളും ഉള്ളതിനാല്‍ യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ഞായറാഴ്ച രാവിലെ 7ന് ആരംഭിക്കും. രാത്രി 11 വരെയാണ് സര്‍വീസ്. തിങ്കള്‍ മുതല്‍ രാവിലെ 5 മുതല്‍ രാത്രി 11 വരെ സര്‍വീസ് നടത്തും. 10 മിനിറ്റ് ഇടവേളയില്‍ 7 ട്രെയിനുകളാണ് ഇരുവശങ്ങളിലേക്കും സര്‍വീസ് നടത്തുക.