ആനക്കൊമ്പ് കേസിൽ മോഹൻലാൽ കോടതിയിൽ ഹാജരാവണം, തെളിവില്ലെന്ന് പറഞ്ഞത് വിനയാകും.

കൊച്ചി. ആനകൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻ ലാലിന് കുരുക്ക് മുറുകുന്നു. ഓണാവധിക്ക് ശേഷം വീണ്ടും പരിഗണിക്കുമ്പോൾ മോഹൻ ലാൽ നേരിട്ട് കോടതിയിൽ ഹാജരാകണം. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന മോഹൻലാലിന്റെ ആവശ്യം ഹൈക്കോടതി കോടതി തള്ളി. സർക്കാരിന്റെ ഹർജി തള്ളുമ്പോൾ സർക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും വ്യക്തമാക്കുകയുണ്ടായി.

ആനക്കൊമ്പ് കേസിൽ കഴിഞ്ഞ ദിവസമാണ് നടൻ മോഹൻലാൽ ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി മോഹൻലാൽ ഹർജിയുമായി കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്.

കേസ് പരിഗണിച്ച പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ലെന്നും, തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടുകയാണ് ഉണ്ടായത്.

2012ലാണ് മോഹൻലാലിന്റെ വീട്ടിൽ നിന്നും ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളാണ് ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ നിന്നും കണ്ടെടുക്കുകയാണ് ഉണ്ടായത്. ഇക്കാര്യത്തിൽ മോഹൻലാലിന്റെ വീട്ടിൽ ആനക്കൊമ്പുകൾ ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ പെരുമ്പാവൂർ കോടതിയിൽ വനം വകുപ്പ് നൽകിയിരിക്കെയാണ് തന്റെ പേരിൽ തെളിവില്ലെന്ന് ഹർജിയുടെ മോഹൻലാൽ ചൂണ്ടിക്കാട്ടുന്നത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിരുന്നതാണ്.