ഭര്‍ത്താവിന് കാണാനുള്ളത് നാട്ടുക്കാരല്ലാം കാണണം എന്നാഗ്രഹിക്കുന്ന ഇവരുടെ മഹാനമസ്‌ക്കത, ഭാരതീയ സംസ്‌കാരത്തിന് എതിര്, നിക്‌സണ്‍ ജോണ്‍ പറയുന്നു tattoo

കൊച്ചിയില്‍ യുവതികളുടെ രഹസ്യ ഭാഗങ്ങളില്‍ ടാറ്റു tattoo ചെയ്യുന്നതിനിടെ പീഡിപ്പിച്ചു എന്ന കേസില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നിക്‌സണ്‍ ജോണ്‍. പങ്കാളിയോ ഭര്‍ത്താവോ കാണേണ്ട ഒരു സ്ത്രീയുടെ രഹസ്യ ലൈംഗീകാവയവങ്ങള്‍ ഇത്തരത്തില്‍ ചിത്രം വരയ്ക്കാന്‍ തുറന്ന് നല്കുന്നത് ഭയാനകമായ കാര്യമാണ്. ഇന്ത്യന്‍ സംസ്‌കാരത്തിനു മീതേ ഉള്ള ലൈംഗീക അരാജകത്വത്തിന്റെയും അസാന്മാര്‍ഗികതയുടേയും കടന്നു കയറ്റമാണ്. നിക്‌സണ്‍ ജോണ്‍ ആന്റി ടെറററിസം സൈബര്‍ വിങ്ങ് സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ്

ടാറ്റൂ വരയ്ക്കുവാന്‍ ടാറ്റൂകാരന്റെ മുന്നില്‍ വിവസ്ത്രയാകുന്ന പെണ്‍കുട്ടികള്‍ നശിപ്പിക്കുന്നത് ഒരു നാടിന്റെ മഹത്തായ പൈതൃകമാണ്. വരയ്ക്കാന്‍ വിവസ്ത്രരാകുന്നവരും, വരയ്ക്കുന്ന ആളും എല്ലാം ചെയ്യുന്നത് തെറ്റാണ്. ഒരാള്‍ ലൈംഗീക പീഢനം വരയിലൂടെ ചെയ്യുമ്പോള്‍ മറ്റേ ആള്‍ അതിനു അനുവാദം സ്വയം പരിപൂര്‍ണ്ണമായി നല്‍കുന്നു. പീഢനത്തിനും പീനല്‍ കോഡില്‍ എന്തുകൊണ്ട് പ്രേരണാ കുറ്റം എഴുതി ചേര്‍ക്കണം. എല്ലാ കുറ്റകൃത്യത്തിനും പ്രേരണാ കുറ്റം ഉണ്ട്. എന്തുകൊണ്ട് ഇത്തരം കേസുകളില്‍ പ്രേരണാ കുറ്റം ചുമത്തുന്നില്ല. ജനനേന്ദിര്യ ഭാഗത്ത് പൂവു വരപ്പിച്ചപ്പോള്‍ , വരച്ചവന്‍ സൂചികൊണ്ടു തൊട്ടു എന്നതാണ് കേസ്. വരയ്ക്കാന്‍ സ്വകാര്യ ഭാഗങ്ങള്‍ തുറന്ന് നല്കിയ ശേഷം വരച്ചവന്‍ കണ്ടു തൊട്ടു എന്നൊക്കെ പറയുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല.

ഇത്തരം കേസുകളില്‍ സൂചി മുനകൊണ്ട് കുറ്റം ചെയ്തവരേയും സ്വകാര്യ ഭാഗത്ത് ചിത്രം വരയ്ക്കാന്‍ തുറന്ന് നല്കിയവരേയും ഒരു പോലെ തന്നെ വിമര്‍ശിക്കേണ്ടിവരും. ഇത്തരം കുറ്റകൃത്യങ്ങളോട് സാസ്‌കാരിക നായകരുടെ പ്രതികരണം എന്തായിരിക്കും. നിങ്ങളുടെ മക്കളേയും ഭാര്യമാരേയും ഒക്കെ ഇത്തരം പരിപാടികള്‍ക്ക് നിങ്ങള്‍ അയക്കുമോ…നിങ്ങള്‍ക്ക് ആ ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ ഭയവും അറപ്പും ഭീതിയും തോന്നുന്നില്ലേ..എന്നാല്‍ എന്തുകൊണ്ട് പൊതു സമൂഹത്തില്‍ ഇത് അനുവദിച്ച് നല്കുന്നു. പെണ്‍കുട്ടികളുടെ വികാരപരമായ എല്ലാ ആവശ്യങ്ങളും സമൂഹം അംഗീകരിച്ച് നല്കരുത്. മനുഷ്യനു ചില നിയന്ത്രണങ്ങള്‍ ഉണ്ട്. സ്ത്രീകള്‍ക്കും ലൈംഗീകതയ്ക്കും സൗന്ദര്യത്തിനും ഒക്കെ നിയന്ത്രണം ഉണ്ട്. കാണാന്‍ മേനിയും മറ്റുള്ളവര്‍ക്ക് ആഗ്രഹവും ഉള്ളത് എന്തും നമുക്ക് തുര്‍നിടാനും കാണിക്കാനും സാധിക്കുമോ. ഇത്തരത്തില്‍ കാണാനും കാണിക്കാനും ഉള്ള പല ആഗ്രഹങ്ങളും നിയമവും സംസ്‌കാരവും ചേര്‍ന്ന് മനുഷ്യനില്‍ നിയന്ത്രണം വരുത്തിയിരിക്കുന്നു. അവിടെയാണ് വസ്ത്രത്തിന്റെ പ്രസക്തിയും കാട്ടാള മനുഷ്യരില്‍ നിന്നും പരിഷ്‌കൃത മനുഷ്യരിലേക്കുള്ള മാറ്റങ്ങളും.

നിക്‌സണ്‍ ജോണിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങിനെ, Do not destroy our Indian culture.. നാറികളേ തൊട്ടാല്‍ തൊടുന്നവരെല്ലാം നാറും…. ദൈവം തന്ന ലൈംഗീതയും, ലൈംഗീകാവയവും കുടുംബജീവിതത്തില്‍ സ്‌നേഹം പങ്കിടുന്നതിനും, കുടുംബം നിലനിറുത്തുന്നതിനും വേണ്ടിയുള്ളതാണു്. അല്ലാതെ നാട്ടുക്കാര്‍ക്കെല്ലാം കയറി മേയാനുള്ളതല്ല. അസ്സന്മാര്‍ഗ്ഗികതയ്ക്കു് ഉള്ളതല്ല. കൊച്ചി ടാറ്റു് സംഭവം കേരളത്തിലെ സാംസ്‌ക്കാരിക മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപചയം ആണു് ചൂണ്ടി കാണിക്കുന്നതു്. യുവതികളുടെ ജനനേന്ദ്രിയ ഭാഗത്ത് പൂവു് വരപ്പിച്ചപ്പോള്‍ ,വരച്ചവന്‍ സൂചികൊണ്ടു് തൊട്ടു എന്നതാണു് കേസ്സു്. യോനിയില്‍ പൂവും കായും ,ശലഭവും വരയ്ക്കുമ്പോള്‍ ,വരച്ചവന്‍ അതു് കണ്ടു് അവിടെ തൊട്ടു് എന്നൊക്കെ പറയുന്നതിന്റെ സാംഗത്യം എനിക്കു് മനസ്സിലാവുന്നില്ല. ഭര്‍ത്താവിനു് കാണാനുള്ളതു് നാട്ടുക്കാരല്ലാം കാണണം എന്നാഗ്രഹിക്കുന്ന ഇവരുടെ ആ മഹാനമസ്‌ക്കത മഹനീയം തന്നെ. ഇവറ്റകളെ തൊട്ടവന്‍ നാറി തന്നെ എന്നാല്തൊടീപ്പിച്ചവരും തെറ്റുകാര്‍ ആണു് . മഹാ വൃത്തി കെട്ടവരാണു്. മാതാപിതാക്കള്‍ ചേര്‍ന്ന് ജനിപ്പിച്ചവരാരും തന്നെ ജനനേന്ദ്രിയ ഭാഗത്ത് പൂവും കായും വരച്ചു് ലോകം മുഴുവന്‍.

അത് വരയ്ക്കാന്‍ സൗകര്യവും നല്കില്ല.. ഇവരെ സപ്പോര്‍ട്ടു് ചെയ്യുന്നവരെ സമ്മതിച്ചുക്കൊടുക്കുക തന്നെ വേണം . ഇത്തരം സംസ്‌ക്കാരം ഭാരതീയ ദര്‍ശനത്തിനും,സംസ്‌ക്കാരത്തിനും എതിരാണു്. ഇത്തരം സംസ്‌ക്കാരം അസന്‍മാര്‍ഗ്ഗികത ആണു്. പിതൃത്വം ഇല്ലായ്മയാണ് . മഹാ നാറിത്തരം ആണു. മാറിലും ,ജനനേന്ദ്രിയത്തിലും കുത്തിയും , കുത്തിപ്പിച്ചും കൂത്താടുന്നതു് അതു് ചെയ്യുന്നവരുടെ സ്വാതന്ത്ര്യം ആണു്. എന്നാല്‍ ഇങ്ങനെ വിവസ്ത്രരായി കൂത്താടുന്നവരെ വിമര്‍ശിക്കാനും ഇവിടെ സ്വാതന്ത്ര്യം ഉണ്ടു്. ഇവറ്റകളെ പീഢിപ്പിച്ചെന്നു് പറയുന്ന ആ പരനാറിയെ ശിക്ഷിക്കുക തന്നെ വേണം. അതുപോലെ തന്നെ ജനനേന്ദ്രിയത്തില്‍ കുത്തിയും കുത്തിപ്പിച്ചും നടക്കുന്നവരെ അവഗണിക്കാനും സാംസ്‌ക്കാരിക കേരളം തയ്യാറാവണം. നമ്മുടെ നാടിന്റെ ദര്‍ശനവും സംസ്‌ക്കാരവും കുറേ ഊളകള്‍ക്കു് നശിപ്പിച്ചു് കളയാനുള്ളതല്ല. ജയ് ഹിന്ദ്