സനു മോഹനെ 14 ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍; മൂന്നാമതൊരാള്‍ കൃത്യത്തിലില്ല

മകളെ കൊലപ്പെടുത്തി മുട്ടാര്‍ പുഴയില്‍ തള്ളിയ കേസില്‍ അറസ്റ്റിലായ പിതാവ് സനു മോഹനെ 14 ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. കേസില്‍ കുറച്ചു കൂടി തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു. ഫ്‌ളാറ്റിലെ രക്തകറയുടെ പരിശോധന ഫലം ഇതുവരെ കിട്ടിയിട്ടില്ല.
സനൂ മോഹന്‍ തന്നെയാണ് മകളെ കൊന്നതെന്നും മൂന്നാമൊതാരാള്‍ കൃത്യത്തില്‍ ഇല്ലെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

കടബാധ്യത മൂലമുള്ള ടെന്‍ഷനാണ് കൊലപാതകത്തിന് കാരണം. മകളെ തനിച്ചാക്കി പോകാന്‍ തോന്നിയില്ലെന്ന് സനൂ മോഹന്‍ പറഞ്ഞു.
വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് സനു മോഹനെതിരായ ആദ്യ തെളിവ്. ഒരുപാട് സ്ഥലങ്ങള്‍ സഞ്ചരിച്ച ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിരവധി പേരെ ചോദ്യം ചെയ്തുവെന്നും കമ്മീഷ്ണര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് സംസ്ഥാനങ്ങള്‍ സഞ്ചരിച്ചിട്ടുണ്ട് സനൂ മോഹന്‍.