ബസ്സിനടിയില്‍ പെട്ട് ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി തുടങ്ങിയതോടെ വാഹനങ്ങള്‍ നിരത്തുകളില്‍ സജീവമായി.ഇതോടെ അപകടങ്ങളും കൂടി.ഇപ്പോള്‍ കണ്ണൂര്‍ നിന്നും ഒരു ദാരുണമായ അപകടത്തിന്റെ വാര്‍ത്തയാണ് പുറത്ത് എത്തുന്നത്.കണ്ണൂര്‍ നിടുംപൊയിലിന് സമീപം വാരപ്പീടികയിലല്‍ ബസ്സിനടിയില്‍ പെട്ട് ഗര്‍ഭിണി മരിച്ചു.പെരുന്തോടിയിലെ ചെരിയമ്പുറം കുരീക്കാമറ്റത്തില്‍ വിനുവിന്റെ ഭാര്യ ദിവ്യയാണ് മരിച്ചത്.27 വയസായിരുന്നു.കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നഴ്‌സായിരുന്നു.

ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം ഉണ്ടാകുന്നത്.ആശുപത്രിയിലേക്ക് പോകാനായി ബസ് കയറുന്നതിന് ഇടെ ദിവ്യ താഴെ വീഴുകയായിരുന്നു.ഇതറിയാതെ ബസ് മുന്നോട്ട്‌നീങ്ങുകയും ദിവ്യ ബസിനടിയില്‍ പെടുകയുമായിരുന്നു.അറയങ്ങാടിലെ പഴയ മഠത്തില്‍ ജോര്‍ജിന്റെയും അന്നമ്മയുടെയും മകളാണ്.സഹോദരി: നീതു(ബെംഗളൂരു).സംസ്‌കാരം പിന്നീട്.