കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു

കോഴിക്കോട്. സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ പിവി സത്യനാഥിന്റെ കൊലപാതകം അന്വേഷിക്കാന്‍ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം. കേസ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 14 അംഗ സംഘമാണ് അന്വേഷിക്കുക. പേരാമ്പ്ര, താമരശ്ശേരി, ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്.

സത്യനാഥന് വ്യാഴാഴ്ച രാത്രിയാണ് വെട്ടേറ്റത്. ക്ഷേത്രോഝവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. അതേസമയം പ്രതി പെരുവട്ടൂര്‍ സ്വദേശി അഭിലാഷ് സ്റ്റേഷനിലെത്തി കീഴടങ്ങി. അതേസമയം പ്രതി സിപിഎം പ്രവര്‍ത്തകനാണെന്ന് വാര്‍ത്ത സിപിഎം നേതൃത്വം തള്ളി. എന്നാല്‍ ഇയാള്‍ മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്നുവെന്നും.

അക്കാലത്ത് നഗരസഭയുടെ ഭാരവാഹികളുടെ ഡ്രൈവറായി കുറച്ചു കാലം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പിന്നീട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു. പ്രകോപനമില്ലാതെയാണ് സത്യനാഥിനെ കൊല ചെയ്തത്.