കേരളം പട്ടിണിയിലേക്ക്, റേഷൻ വിതരണവും സ്തംഭിക്കും

നാളെ മുതൽ സംസ്ഥാനത്ത്റേഷൻ വിതരണം മുടങ്ങും. സാധാരണക്കാരുടെ കഞ്ഞിയിൽ മണ്ണിടുന്ന നടപടിയാണ് സംസ്ഥാന സർക്കാർ തുടർന്നുകൊണ്ടിരിക്കുന്നത്. റേഷൻ വിതരണക്കാരുടെ റേഷൻ ട്രാൻസ്പോർട്ടേഷൻ തൊഴിലാളികളുടെ കുടിശ്ശിക നൽകാതെ ഇനിമുതൽ റേഷൻ വിതരണം വേണ്ടെന്ന നിലപാടിലാണ് തൊഴിലാളികൾ. അവർക്ക് ലഭിക്കാനുള്ളത് കോടികളുടെ കുടിശ്ശികത്തുകയാണ്. അത് നൽകാൻ സംസ്ഥാന സർക്കാരിൻറെ പക്കൽ പണമില്ലെന്ന് സംസ്ഥാന സർക്കാരും പറയുന്നു. അതുകൊണ്ടുതന്നെ നാളെ മുതൽ റേഷൻ വിതരണം, റേഷൻ ട്രാൻസ്പോർട്ടേഷൻ നടത്തേണ്ടതാണ് ട്രാൻസ്പോർട്ട് ആളുകളുടെ തീരുമാനം. അതിനാൽ തന്നെ ഇനിമുതൽ റേഷൻകടകളിൽ റേഷൻ സാധനങ്ങൾ എത്താനുള്ള സാധ്യത വിരളമായിരിക്കുന്നു ഇനിമുതൽ റേഷൻ കടകളിലൂടെയുള്ള സാധനസാമഗ്രികളുടെ വിതരണം നടക്കില്ല എന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.

കേരളത്തിൻറെ സാമ്പത്തിക അവസ്ഥ അതിദയനീയം എന്ന ധനമന്ത്രി തന്നെ പറയുന്നു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പോലും വെട്ടി കുറച്ചുകൊണ്ട് സർക്കാരിൻറെ ഖജനാവ് നിറയ്ക്കാനുള്ള തീരുമാനമെടുക്കാൻ പോകുന്നു സംസ്ഥാന സർക്കാർ. വരും ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരുടെ പല ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള തീരുമാനത്തിലേക്ക് പോവുകയാണ് സംസ്ഥാന സർക്കാർ. ഇങ്ങനെ സംസ്ഥാന സർക്കാർ ദാരിദ്ര്യം പറഞ്ഞുകൊണ്ട് ക്ഷേമപെൻഷൻ കൊടുക്കാതിരിക്കുന്നു, നെല്ല് സംഭരിച്ച വകയിലുള്ള കോടിക്കണക്കിന് രൂപ കൊടുക്കാതിരിക്കുന്നു, കർഷകരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു, സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു ഇതൊക്കെ ചെയ്തിട്ടും ഈ സർക്കാർ എന്തുകൊണ്ടാണ് പച്ചപിടിക്കാത്തത്. അതിന് കാരണം ഒന്നേയുള്ളൂ ഈ സർക്കാരിന്റെ കൊടിയ ധൂർത്ത് മൂലമാണ്.

ഈ സംസ്ഥാനം ഇങ്ങനെ പട്ടിണിയിൽ നിന്നും പട്ടിണിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത് എവിടെയാണ് സർക്കാറിന് പിഴക്കുന്നത് ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമുള്ള വരുമാനം ഈ രണ്ടു വരുമാനവും ഇല്ലെങ്കിൽ കേരളം എന്നേ കൊടിയ ദാരിദ്ര്യത്തിൽ അമർന്നേനെ. ലോട്ടറി നിന്നും മദ്യത്തിൽ നിന്നുള്ള വരുമാനമാണ് കേരളമെന്ന സംസ്ഥാനത്തെ പിടിച്ചുനിർത്തുന്നത്. ഈ രണ്ടു വരുമാനവും കൊണ്ടാണ് സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾ പോലും നടന്നു പോകുന്നത്. ഇപ്പോൾ സർക്കാർ കൊടിയ ദാരിദ്ര്യത്തിൽ ആണെന്ന് ഹൈക്കോടതിയിൽ പോലും സംസ്ഥാന സർക്കാർ വ്യക്തമാക്കി പറഞ്ഞു. 1600 രൂപ ക്ഷേമ പെൻഷൻ നൽകാനില്ലാത്ത ഒരു സർക്കാർ ആണ് എന്നാൽ ധൂർത്തിന് ഒരു കുറവുമില്ല മുഖ്യമന്ത്രിക്കുള്ള ഹെലികോപ്റ്ററിന്റെ വാടക കഴിഞ്ഞദിവസം സർക്കാർ കൊടുത്തു തീർത്തു 80 ലക്ഷം രൂപ ഒരു മാസം 30 ലക്ഷം രൂപ മാത്രമേ പോലീസിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നുള്ളൂ എന്നിട്ടും സർക്കാർ അടിയന്തരമായ ഉത്തരവിറക്കി ധനവകുപ്പിനെ കൊണ്ട് 50 ലക്ഷം രൂപ അനുവദിപ്പിച്ചു.