തലസ്ഥാനത്ത് കാട്ടാക്കട ബാറിൽ തലക്കടിച്ച് യുവാവിന്റെ പേഴ്സും പണവും കവർന്നു.കാട്ടാക്കട തിരുവനന്തപുരം റോഡിലെ സ്വകാര്യ ബാറിൽ രാത്രിയോടെയാണ് സംഭവം. ബാറിൽ ബിയർ കഴിക്കാൻ എത്തിയ യുവാവിനെ ബാറിൽ ഉണ്ടായിരുന്നവർ അടുത്ത് കൂടുകയും യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിച്ച് പണം കവർന്നതെന്ന് ആക്രമണത്തിനിരയായ സോനു പറഞ്ഞു.
സോനുവിനെ ബാറിൽ ബിയർ കഴിക്കാൻ എത്തിയ യുവാവിനെ ബാറിൽ ഉണ്ടായിരുന്നവർ അടുത്ത് കൂടുകയും യാതൊരു പ്രകോപനവും ഇല്ലാതെ ആക്രോശം നടത്തി അസഭ്യം പറഞ്ഞു കൊണ്ട് കസേര എടുത്തു അടിക്കുകയും ഇയാളെ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.കസേര എടുത്തിട്ട് തല്ലുകയും ബാറിൽ ഉപകരണങ്ങൾ തകർക്കുകയും ചെയ്തു. പരിചയം ഇല്ലാത്തവരാണ് ഇത് ചെയ്തത് എന്നും യുവാവ് പറഞ്ഞു. എന്നാൽ ആക്രമികളേ കണ്ടാൽ തിരിച്ചറിയാനാകും.
ബാറിലെ സി സി ടി വി ഫൂട്ടേജ് പരിശോധിച്ചും ആക്രമികളേ പിടികൂടാൻ ആകും എന്നും സോനു പറയുന്നു.യാതൊരു കാരണവും ഇല്ലാതെയാണ് തന്നെ മർദ്ദിച്ചതെന്നും തന്റെ കൈവശമുണ്ടായിരുന്ന 35000 തോളം പണം കണ്ട സംഘത്തിലെ ചിലരാണ് മർദ്ദനത്തിന് തുടക്കമിട്ടതെന്നും സോനു കാട്ടാക്കട പോലീസിനോട് പറഞ്ഞു. സംഭവ ശേഷം സ്ഥലത്തുനിന്ന് സംഘം പോവുകയും തന്റെ പേഴ്സ് ഉൾപ്പടെ കൊണ്ട് പോവുകയും ചെയ്തതാണ് യുവാവ് പരാതി പറയുന്നത്.കുഞ്ഞിൻ്റെ നൂല് കെട്ടിന് ഓഫീസിൽ നിന്നും വാങ്ങിയ പണം ആണ് സംഘം തട്ടി എടുത്തത് എന്നും യുവാവ് പറഞ്ഞു.ഇയാളുടെ മുഖത്തിന് കാര്യമായ പരിക്കേറ്റിട്ടുണ്ട് ആശുപത്രിയിൽ ഇപ്പോൾ ചികിത്സ തേടി.