യുവതിയെ പട്ടിണിക്കിട്ട് അസ്തികൂടമാക്കി കൊന്നു… ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

കേരള മനസാക്ഷിയേ പിടിച്ചുലക്കുന്ന വലിയ ഒരു സംഭവമാണ്‌ കർമ്മ ന്യൂസ് റിപോർട്ട് ചെയ്യുന്നത്. കരുനാഗപള്ളിക്ക് സമീപം സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിൽ ഭർത്താവും അമ്മായി അമ്മയും ചേർന്ന് പെൺകുട്ടിയെ പട്ടിണിക്ക് ഇട്ട് കൊന്നിരിക്കുന്നു. ഏറെ നാൾ പട്ടിണിക്കിട്ട് മരിക്കുമ്പോൾ വെറും 20 കിലോഗ്രാം മാത്രം ഭാരമായ പെൺകുട്ടിക്ക് ഭർതൃവീട്ടിൽ ദാരുണമായ അന്ത്യം ആയിരുന്നു ഭർത്താവും അമ്മായി അമ്മയും വിധിച്ചത്. മനുഷ്യ മനസാക്ഷിയേ തന്നെ മരവിപ്പിക്കുന്ന ഈ ക്രൂരതക്ക് ഇരയായത് കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ – വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാരയാണ്‌. വെറും 27 വയസുമാത്രമായിരുന്നു ആ പെൺകുട്ടിക്ക് ഉണ്ടായിരുന്നത്. മരണകാരണം പുറത്ത് വന്നത് ഇപ്പോൾ മാത്രമാണ്‌. യുവതി മരിച്ചത് മാർച്ച 21ന്‌ രാത്രിയിലായിരുന്നു.മരിക്കുമ്പോൾ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. 60 കിലോയ്ക്കടുത്ത് ഭാരം ഉണ്ടായിരുന്ന യുവതിയേ ഏറെ കാലം പട്ടിണിക്കിട്ട് 20 കിലോയാക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ്‌ പുറത്ത് വരുന്ന വിവരം. അതായത് സ്ത്രീധനത്തിനായി ഇഞ്ചിഞ്ചായി ഒരു പെൺകുട്ടി കേരളത്തിൽ കൊലപ്പെട്ടിരിക്കുന്നു. സമാനതകളില്ലാത്ത സംഭവവും ക്രൂരതയുമാണ്‌ അരങ്ങേറിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ ഗീതാ ലാൽ എന്ന മരിച്ച യുവതിയുടെ അമ്മായി അമ്മയേയും, ഭർത്താവ്‌ ചന്തുലാലിനെയും പോലീസ് അറസ്റ്റ് ചെയ്തു.

തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിർത്തു നൽകുകയും ചെയ്തു.ഇത്തരത്തിൽ ചെയ്താൽ ശരീര ഭാരം കുറയുകയും പ്രമേഹ സാധ്യത ഉണ്ടാവുകയും ചെയ്യും. തുടർന്ന് പട്ടിണിയുമായി ബന്ധപ്പെട്ട രോഗങ്ങൾ ഉണ്ടാകും. എന്തായാലും പോലീസ്ം അന്വേഷണം പുരോഗമിക്കുകയാണ്‌. സ്ത്രീധനം നിരോധിച്ച നാട്ടിലാണ്‌ സ്ത്രീധനത്തിനായി പെൺകുട്ടികളേ പട്ടിണിക്കിട്ട് കൊല്ലാകൊല ചെയ്യുന്നത്. നവോഥാനവും മതിലും ഒക്കെ കേരളത്തിൽ ഉയരുമ്പോൾ സ്ത്രീധനം ഇല്ലാതാക്കാനുള്ള സാമൂഹിക വിപ്ളവം ഇനിയും നടപ്പാക്കാൻ സാധിച്ചില്ല. പെൺകുട്ടിയുടെ വീട്ടുകാർക്ക് പണം ഇല്ലെങ്കിൽ നല്ല വിവാഹ ആലോചനകൾ വരില്ല എന്ന യാഥാർഥ്യം ഇപ്പോഴും നിലനില്ക്കുന്നു. സ്ത്രീധനവും, വീതം കൊടുക്കലും എല്ലാം ഇപ്പോഴും തുടരുന്നു