
തൃശൂർ . അമ്മയ്ക്കും സഹോദരിക്കും ഉറക്ക ഗുളിക നൽകി മാനസിക ക്ഷമത കുറഞ്ഞ 15കാരിയെ പീഡിപ്പിച്ച കേസിൽ 60കാരന് അഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ച് പോക്‌സോ കോടതി. പുതുശേരി സ്വദേശി അജിതനെതിരെയുള്ള പോക്സോ കേസിലാണ് ശിക്ഷ. കുന്ദംകുളം പോക്സോ കോടതിയാണ് ഇയാൾക്കെതിരെയുള്ള ശിക്ഷ വിധിച്ചത്.
മാനസിക ക്ഷമത കുറഞ്ഞ 15കാരിയെയാണ് പീഡിപ്പിക്കപ്പെടുന്നത്. അമ്മയ്ക്കും സഹോദരിക്കും ഉറക്ക ഗുളിക നൽകിയ ശേഷമായിരുന്നു പീഡനം. 2017ലാണ് സംഭവം. ശുചിമുറിയിൽ വച്ചാണ് കുട്ടിയെ ഉപദ്രവിക്കുന്നത്. കുറ്റകൃത്യം പ്രതി ആവർത്തിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.
അമ്മൂമ്മ മരിച്ച ചടങ്ങിനിടെ ആയിരുന്നു ഇയാൾ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാവുന്നത്. നിരവധി വകുപ്പുകൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. പെൺകുട്ടിയുടെ മറ്റൊരു സഹോദരിയെ ഇയാൾ നേരത്തെ പീഡിപ്പിച്ചിരുന്നു. ഈ കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ച് ജയിലിൽ കഴിയുകയാണ് ഇയാൾ.