ബം​ഗാൾ കലാപം, കേന്ദ്രസർക്കാർ നിയോ​ഗിച്ച പ്രത്യേക സംഘം ബം​ഗാളിൽ ഒരാഴ്ച നീണ്ട പരിശോധന നടത്തി

ബംഗാളിലെ കലാപത്തിന്റെയും കൂട്ട കൊലയുടേയും പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിയോ​ഗിച്ച പ്രത്യേക സംഘം ബം​ഗാളിൽ ഒരാഴ്ച നീണ്ട പരിശോധന നടത്തി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും, ദേശിയ നയ രൂപീകരണ സമിതിയുടെ കോർഡിനേറ്ററുമായ ഡോ സി വി ആനന്ദബോസിന്റെ നേതൃത്വത്തിലാണ് കലാപ ഭൂമികളിൽ ഒരാഴ്ചത്തെ പര്യടനം നടത്തിയത്. അക്രമത്തിനിരയായവരുടെപക്കൽ നിന്ന് തെളിവുകൾ ശേഖരിച്ചു. പഠന സംഘത്തിന്റെ റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറി. ബലാത്സംഗം,മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണം,ബോംബേറ് ,തീവെപ്പ് ,കോളനികളിൽ നിന്ന് നിർബന്ധിച്ച ഒഴിപ്പിക്കൽ, കടകൾ അടിച്ച് തകർക്കൽ തുടങ്ങിയ അക്രമ പരമ്പരകളായിരുന്നു ബം​ഗാളിൽ അരങ്ങേറിയത്.

ഭരണകക്ഷിയുടെ ഗുണ്ടകളും ബംഗ്ലാദേശിൽ നിന്നുള്ള അനധികൃതമായ കുടിയേറ്റക്കാരും ആണ് അക്രമത്തിനു നേതൃത്വം കൊടുത്തതെന്ന് അക്രമത്തിനു ഇരയായവർ സംഘത്തെ അറിയിച്ചു. തീവെപ്പും ബോംബേറും നടന്ന സ്ഥലങ്ങൾ കൂടാതെ അക്രമിക്കപ്പെട്ടവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികളും സംഘം സന്ദർശിച്ചു . സ്ഥലത്തെ നേതാക്കളുമായും സാമോഹ്യപ്രവർത്തകരുമായും സംഘം ആശയവിനിമയം നടത്തി

സംഘത്തിന്റെ സന്ദർശനത്തിന് മമത ഗവണ്മെന്റ് രേഖാമൂലം വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിലക്കുകൾ ലംഘിച്ച്, ഭരണഘടാ ഉറപ്പ് നൽകുന്ന സഞ്ചാര സ്വാതന്ത്ര്യം ഉപയോഗിച്ച സന്ദർശനം നടത്താൻ സംഘം തീരുമാനിക്കുക ആയിരുന്നു. ആനന്ദബോസ് നയിച്ച സംഘത്തിൽ മുൻ കർണാടക ചീഫ്സെക്രട്ടറി മദൻ ഗോപാൽ , മുൻ ജാർഖണ്ഡ് ഡി ജി പി നിർമൽ കൗർ , സാമൂഹ്യ നേതാവ് നിസ്സാർ അഹമ്മദ് എന്നിവർ ഉൾപ്പെട്ടിരുന്നു