ട്രെയിനിൽ നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന സിഎ വിദ്യാർഥിനി മരിച്ചു.

മലപ്പുറത്ത് ട്രെയിനിൽ നിന്നു വീണു ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സിഎ വിദ്യാർഥിനി മരിച്ചു. ചെങ്ങര ചന്ദനത്തിൽ രാജുവിൻ്റെ ഏക മകൾ ചന്ദന ആണ് മരിച്ചത്. 18 വയസായിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് 17ാം തീയതിയാണ് അപകടം സംഭവിച്ചത്.

ചെന്നൈയിൽ വിദ്യാർഥിനിയായ ചന്ദന വിഷു അവധിക്കു നാട്ടിലെത്തി തിരിച്ചു പോകാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെ നിന്നു ചെന്നൈയിലേക്കു ടിക്കറ്റെടുത്ത ട്രെയിനിനു പകരം മറ്റൊരു ട്രെയിനിൽ മാറിക്കയറുകയും ചെയ്തു. ട്രെയിൻ ചലിച്ചു തുടങ്ങിയ ശേഷമാണ് ട്രെയിൻ മാറിയ വിവരം അറിഞ്ഞത്.

ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിൽ വീണു പരിക്കേറ്റ് തൃശൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മാതാവ്: അമ്പിളി (അധ്യാപിക, കാരക്കുന്ന് ജിഎച്ച്എസ്എസ് കാരക്കുന്ന്). സത്യസായി സേവ സംഘടന ജില്ല പ്രസിഡൻ്റ് ആണ് രാജു.