50 കോടി പെട്ടിയിലിരുന്നിട്ടും അർപിത 11,809 രൂപ കടക്കാരി, മാതൃകയെന്ന് ട്രോൾ…

കൊൽക്കത്ത. സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻമന്ത്രി പാർഥ ചാറ്റർജിയ്ക്കൊപ്പം അറസ്റ്റ് ‌ചെ‌യ്ത ബംഗാളി യുവനടിയും മോഡലുമായ അർപിത മുഖർജിയെ പരിഹസിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺ ബോത്രയുടെ
ട്വീറ്റ്.

‘കോടികളുടെ പണം ഫ്ലാറ്റിൽ ഉണ്ടായിരുന്നിട്ടും 11,809 രൂപയുടെ കടക്കാരിയായി രുന്നു അർപിത. നിങ്ങൾ എന്തുതന്നെ പറഞ്ഞാലും, അർപ്പിതാജി വിശ്വസ്തതയുടെ ഉദാഹരണമാണ്’ എന്നാണ് ഒഡീഷ ‌എഡിജിപി (സിഐഡി) യായ അരുൺ ബോത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.

അരുൺ ബോത്രയുടെ പരിഹാസം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അർപിതയുടെ നാല് ഫ്ലാറ്റുകളിലായി നടന്ന റെയ്‍ഡിൽ മൊത്തം 50 കോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. അപ്പോഴും 11,809 രൂപ ഫ്ലാറ്റ് അറ്റകുറ്റപ്പണിക്ക് നൽകാതിരു ന്നതായും, കുടിശിക വരുത്തിയവരുടേതുമായി ഹൗസിങ് സൊസൈറ്റി പുറത്തിറ ക്കിയ നോട്ടിസിൽ അർപിതയുടെ പേരുണ്ടായിരുന്നു. ഇതിനെ പരാമർശിച്ചാണ് അരുൺ ബോത്രയുടെ ഈ പരിഹാസം ഉണ്ടായത്.

തന്റെ ഫ്ലാറ്റുകളിൽനിന്ന് ഇഡി കണ്ടെടുത്ത പണം മുഴുവനും പാർഥ ചാറ്റർജിയുടേതാ നെന്നാണ് അർപിത മൊഴി നൽകിയിരിക്കുന്നത്. പണം സൂക്ഷിക്കാനുള്ള മിനിബാങ്കു കളാക്കി തന്റെ ഫ്ലാറ്റുകൾ പാർഥ ഉപയോഗിക്കുകയായിരുന്നു. പാർഥയുടെ ആളുകൾ ഇടയ്ക്കിടെ ഫ്ലാറ്റിൽ വരാറുണ്ടായിരുന്നുവെന്നും പണം സൂക്ഷിച്ച മുറികളിൽ തനിക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും അർപിത ഇ ഡി യോട് പറഞ്ഞതായിട്ടാണ് റിപ്പോ ർട്ടുകൾ.

സ്കൂൾ നിയമനക്കോഴയുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത പാർഥയെ മന്ത്രിസ്ഥാ നത്തുനിന്നു മുഖ്യമന്ത്രി മമത ബാനർജി നീക്കിയിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി പദത്തിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്‍തു. പിടിച്ചെടുത്ത പണം തന്റേത ല്ലെന്ന നിലപാടിൽ പാർഥ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ട്.