ഡിഎംകെ‍യുടെ വിജയം: തമിഴ്നാട്ടിൽ യുവതി നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ചു

നേതാക്കന്മാർക്ക് വേണ്ടി എന്തുചെയ്യാൻ ചില അണികൾ കച്ചമുറുക്കി ഇറങ്ങാറുണ്ട്. പാർട്ടിയോടുള്ള ഭ്രാന്തമായ ആരാധന കൊണ്ട് സ്വന്തം നാവ് തന്നെ മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കുന്ന വാർത്ത ഞെട്ടലോടയാണ് ‍ജനങ്ങൾ കേട്ടത്. തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെ വിജയിച്ചതോടെ സ്വന്തം നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപിച്ചിരിക്കുകയാണ് 32കാരിയായ യുവതി. രാമനാഥപുരം ജില്ലയിലെ മുതലമ്മൻ ക്ഷേത്രത്തിലാണ് സംഭവം. തന്റെ പാർടിയുടെ വിജയത്തിലാണ് സ്വന്തം നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപിച്ചത്.

രാമനാഥപുരം ജില്ലയിലെ മുതലമ്മൻ ക്ഷേത്രത്തിലാണ് സംഭവം. ഡി.എം.കെയുടെ വിജയം ഉറപ്പായതോടെ ക്ഷേത്രത്തിലെത്തുകയായിരുന്നു യുവതി. കോവിഡ് നിയന്ത്രണങ്ങളുണ്ടായതിനാൽ ക്ഷേത്രത്തിനകത്ത് ഇവർക്ക് പ്രവേശിക്കാനായില്ല. തുടർന്ന് ക്ഷേത്ര കവാടത്തിൽ വെച്ച്‌ ഇവർ സ്വന്തം നാവ് മുറിക്കുകയായിരുന്നു. ഇതോടെ തളർന്നുവീണ ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഡി.എം.കെ വീണ്ടും തമിഴകത്ത് ചെങ്കോലേന്തുന്നത്. എം.ജി.ആർ ഡി.എം.കെയെ പിളർത്തി എ.ഐ.ഡി.എം.കെ രൂപീകരിച്ച്‌ മുഖ്യമന്ത്രിയായ 1977 മുതൽ 1988 കാലം വരെയാണ് ഇതിന് മുൻപ്  ഡി.എം.കെക്ക് ഇത്രയും നീണ്ട കാലം അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടുള്ളത്.