ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ഭർത്താവ് നീലച്ചിത്രങ്ങൾ കണ്ടു, ഒടുവിൽ യുവതിക്ക് പറ്റിയ പറ്റ്

ബംഗലുരു: ഭര്‍ത്താവിനെ നിര്‍ബന്ധിച്ച് നീല ചിത്രം കാണിച്ച ഭാര്യയ്ക്ക് കിട്ടിയ പണിയാണ് ഇപ്പോള്‍ വാര്‍ത്ത ആയിരിക്കുന്നത്. ടെക്കിയായ ഭര്‍ത്താവിനെ ഡോക്ടറായ ഭാര്യ നിര്‍ബന്ധിച്ച് നീല ചിത്രം കാണിക്കുകയായിരുന്നു. പല നീല ചിത്രങ്ങളും കാണുന്നതിന് ഇടയില്‍ സ്വന്തം ഭാര്യയുടെ വീഡിയോ ദൃശ്യങ്ങളും ഭര്‍ത്താവ് കാണേണ്ടി വന്നു. ഇതോടെ ഭര്‍ത്താവ് വിവാഹ ബന്ധം ഉപേക്ഷിച്ച് പോയി. ഇപ്പോള്‍ വിവാഹ ജീവിതം തിരിച്ച് പിടിക്കാനായി ഭാര്യ പോലീസ് കമ്മീഷണര്‍ ഓഫീസിലെ കൗണ്‍സിലിംഗ് സെന്ററിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

ഭാര്യയക്ക് 32 വയസുണ്ട്. ഡോക്ടറായ ഇവര്‍ കൊല്‍ക്കത്ത സ്വദേശിനിയാണ്. 33 കാരനായ ഭര്‍ത്താവ് ഉത്തര്‍പ്രദേശ് സ്വദേശിയും. 2018ലാണ് ഇരുവരും വിവാഹിതരായത്. മാട്രിമോണി സൈറ്റ് വഴിയായിരുന്നു ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. വിവാഹിതരായതിന് ശേഷം ബംഗളുരുവില്‍ താമസിച്ച് വരികയായിരുന്നു ഇവര്‍. വിവാഹത്തിന് മുമ്പ് യുവതിക്ക് മറ്റൊരാളുമായി ബന്ഘം ഉണ്ടായിരുന്നു. അയാളുമായുള്ള ബന്ധം അവസാനിച്ച ശേഷമായിരുന്നു യുവതി വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ തന്റെ പഴയ ബന്ധത്തെ കുറിച്ച് യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു.

യാതൊരു പ്രശ്‌നങ്ങളും ഇല്ലാതെയായിരുന്നു ഇരുവരുടെയും ജീവിതം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ നീല ചിത്ര വീഡിയോകളുടെ അടിമയായിരുന്നു ഡോക്ടറായ ഭാര്യ. യുവതി ഭര്‍ത്താവിനോട് നീല ചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിക്കുകയും അതിലെ രംഗങ്ങള്‍ കിടപ്പറയില്‍ പരീക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഭര്‍ത്താവ് വീഡിയോ ദൃശ്യങ്ങള്‍ കാണുകയായിരുന്നു. ഇതിനിടയിലാണ് ഭാര്യയുടെ വീഡിയോ കാണാന്‍ ഇടയായത്. ഇതോടെ ഭാര്യ, ചിത്രത്തിലെ പുരുഷന്‍ തന്റെ മുന്‍ കാമുകന്‍ ആണെന്നും തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ അയാള്‍ പകര്‍ത്തിയതാണെന്നും പറഞ്ഞു. എന്നാല്‍ ഭര്‍ത്താവിന് ഇത് ഉള്‍ക്കൊള്ളാനായില്ല.

എന്നാല്‍ ഭര്‍ത്താവ് വീണ്ടും വീഡിയോ കണ്ടപ്പോള്‍ ഭാര്യയുടെ മറ്റൊരാള്‍ക്കൊപ്പമുള്ള വീഡിയോയും കണ്ടു. ഇക്കാര്യം ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോള്‍ വിവാഹത്തിന് മുമ്പ് തനിക്ക് പല പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു എന്നും എന്നാല്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്തത് താനല്ലെന്നുമായരുന്നു ഭാര്യയുടെ മറുപടി. ഇതോടെ വിവാഹ ബന്ധം ഭര്‍ത്താവ് പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ഭാര്യ ഇപ്പോള്‍ വിവാഹജീവിതം സംരക്ഷിക്കാന്‍ സഹായം തേടി കൗണ്‍സിലറെ സമീപിച്ചിരിക്കുകയാണ്. കൗണ്‍ലറുടെ മുന്നില്‍ ഇരുവരും മുഖാമുഖം വന്നതോടെ ഭാര്യയുടെ പൂര്‍വ്വകാല വഴിവിട്ട ജീവിതത്തെക്കുറിച്ചും മുന്‍കാല രഹസ്യങ്ങള്‍ മറച്ചു വെച്ചതിനെക്കുറിച്ചും ഭര്‍ത്താവ് പരാതിപ്പെട്ടു.

ഓണ്‍ലൈന്‍ മീഡിയകളുടെ ഇടപെടലില്‍ വിവാഹ ജീവിതം തര്‍ക്കത്തിലായ അനേകം കേസുകളാണ് തങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. മോസം സൈറ്റുകള്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കും അഡിക്ടായി വിവാഹബന്ധം തകരാറിലായ കേസുകള്‍ കൂടുകയാണ്.

ഓണ്‍ലൈനില്‍ കാണുന്ന മോശം വീഡിയോ രംഗങ്ങള്‍ കിടക്കയില്‍ അനുവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട് ഭാര്യയെ ഒരാള്‍ നിരന്തരം മര്‍ദ്ദിക്കുന്ന കേസ് തങ്ങള്‍ക്ക് മുന്നില്‍ എത്തിയതായി കോ ഓര്‍ഡിനേറ്റിംഗ് സെന്ററിലെ കൗണ്‍സിലര്‍ പറയുന്നു. പോലീസിനെ വിവരം അറിയിക്കുകയും ഇരുവരേയും പിന്നീട് കൗണസിലിംഗിന് വിധേയമാക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ദിവസം രണ്ടു മണിക്കൂര്‍ വീതം ഭര്‍ത്താവ് മൊബൈലില്‍ വീഡിയോ കാണുമായിരുന്നു. ഭാര്യ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ പോലും ഭര്‍ത്താവ് വീഡിയോയിലെ രംഗം ചെയ്യാന്‍ ആവശ്യപ്പെടുമായിരുന്നു എന്നായിരുന്നു ഭാര്യയുടെ പരാതി.