‘ലങ്ക കഴിഞ്ഞ് കേരളത്തിൽ നിന്ന് ഞാൻ പോയി, ആളുകള്‍ എന്നെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിച്ചില്ല’ മംമ്ത

ഇന്റിമേറ്റ് രംഗങ്ങള്‍ ഉയർത്തിയ വിവാദങ്ങളെ തുടർന്ന് മലയാള സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ച് പറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്. ‘ലങ്ക’ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ വിവാദമായിരുന്നു. ഇതോടെ മലയാള സിനിമയില്‍ നിന്നും കുറച്ച് കാലം മംമ്ത മാറി നിന്നിരുന്നു. ഇതിനെ കുറിച്ചാണ് മംമ്ത മോഹന്‍ദാസ് ഇപ്പോള്‍ തുറന്നു പറയുന്നത്.

‘ലങ്ക കഴിഞ്ഞ് ഞാന്‍ മലയാളത്തില്‍ നിന്ന് പോയി. ആളുകള്‍ എന്നെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിച്ചില്ല. മാഗസിനില്‍ ഒരു കാര്യം പ്രിന്റ് ചെയ്ത് വന്നാല്‍ പിന്നെ ആ മാഗസിന്‍ എല്ലാ വീടുകളിലും ഉണ്ടാവും. അങ്ങനെയായിരുന്നു അന്ന്.’ ‘അടുത്ത വാര്‍ത്തയ്ക്ക് ഒരു മാസം കഴിയണം. അങ്ങനെ ഓടിയ ഓട്ടമാണ് കേരളത്തില്‍ നിന്ന്’ മംമ്ത ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍

ഇന്നത്തെ യുവ തലമുറയ്ക്ക് അതേസമയം, ഇത്തരം വിവാദങ്ങള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ പറ്റും – മംമ്ത പറയുന്നു. ലങ്ക 2011 ല്‍ പുറത്തിറങ്ങിയ സിനിമയാണ് സുരേഷ് ഗോപിയാണ് ചിത്രത്തില്‍ നായകനായത്. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ വിവാദമായിരുന്നു. മംമ്തയ്ക്ക് നേരെ അന്ന് കുറ്റപ്പെടുത്തലുകൾ ഏറെ ഉണ്ടായി.