അപ്പോഴൊന്നും ആ സിനിമയുടെ വില തനിക്ക് അറിയില്ലായിരുന്നു, ജോമോളുടെ വാക്കുകള്‍

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ജോമോള്‍. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് നടിയായി തിളങ്ങുകയായിരുന്നു. 1989ല്‍ പുറത്തെത്തിയ ഒപു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെയാണ് ജോമോള്‍ അഭിനയ രംഗത്തെത്തുന്നത്. ജയറാം ചിത്രമായ സ്‌നേഹത്തിലൂടെ നായികയായി. പിന്നീട് പല ഹിറ്റ് ചിത്രങ്ങളിലും ഭാഗമായി. കരിയറില്‍ തിളങ്ങി നില്‍ക്കവെയായിരുന്നു നടിയുടെ വിവാഹം. പിന്നീട് നടി അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ജോമോള്‍ ചിത്രമാണ് എന്ന് സ്വന്തം ജാനിക്കുട്ടി. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായി മാറുന്നത് ജോമോളുടെ പഴയ ഒരു അഭിമുഖമാണ്. ജാനകികുട്ടി എന്തായിരുന്നു എന്ന് അറിയാതെയാണ് സിനിമയില്‍ അഭിനയിച്ചതെന്നാണ് ജോമോള്‍ പറയുന്നത്.

ജോമോളുടെ വാക്കുകള്‍ ഇങ്ങനെ…” കുറെ നാളുകള്‍ക്ക് ശേഷം ഹരിഹരന്‍ സാറിന്റെ ഓഫീസില്‍ നിന്ന് കോള്‍ വന്നു. ഒരു ഓഡീഷന്‍ നടക്കുന്നുണ്ട്. നിങ്ങള്‍ കാണാന്‍ വരുമോ എന്ന് ചോദിച്ചു. കോളേജ് കഴിഞ്ഞതിന് ശേഷമാണ് ഞാനും അച്ഛനും ഹരിഹരന്‍ സാറിനെ കാണാന്‍ പോയത്. എന്നാല്‍ സിനിമയെ കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞില്ല. പോകന്‍ നേരം അപ്പോള്‍ നമ്മള്‍ ചെയ്യുകയല്ലേ എന്ന് ചോദിച്ചു. എന്താ സാര്‍ എന്ന് ഞാനും. അപ്പോള്‍ പടം ചെയ്യുകയല്ലേ എന്ന് വീണ്ടും സാര്‍്ര ചോദിച്ചു. കോളേജ് പോകണം എന്ന് പറഞ്ഞപ്പോള്‍, ക്ലാസ് കഴിഞ്ഞ് വന്നാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്.

വടക്കന്‍ വീരഗാഥയിലുള്ള അതേ ആളുകള്‍ തന്നെയാണ് ഈ സിനിമയിലും ഉണ്ടായിരുന്നത്. അന്നും ഞാന്‍ അറിയുന്നില്ല ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് ഓഡീഷന്‍ നടത്തി എന്നുള്ളത്. അപ്പോഴൊന്നും ആ സിനിമയുടെ വില തനിക്ക് അറിയില്ലായിരുന്നു. സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷമാണ് എത്ര ഓഡീഷന്‍ കഴിഞ്ഞാണ് സിനിമ ഇവിടെ വന്നതെന്ന് ഞാന്‍ അറിയുന്നത്. അപ്പോഴാണ് അതിന്റെ വില മനസ്സിലായത്. വളരൈ എന്‍ജോയ് ചെയ്ത സെറ്റായിരുന്ന അത്. പുതുമുഖങ്ങളായിരുന്നു സിനിമയില്‍ അഭിനയിച്ചത്. ഞങ്ങള്‍ തന്നെയായിരുന്നു ഡബ്ബ് ചെയ്തത്.

അഭിനയിച്ചപ്പോള്‍ പോലും ആ സിനിമയെ കുറിച്ച് മനസ്സിലായില്ലായിരുന്നു. വടക്കന്‍ വീരഗാഥ പോലെ ആയിരുന്നില്ല സെറ്റ്. അതേ ടീം തന്നെയായിരുന്നുവെങ്കിലും അത്രയും റിച്ച് അല്ലായിരുന്നില്ല സെറ്റ്. എന്താണ് സാര്‍ ഉദ്ദ്യേശിക്കുന്നതെന്ന് തനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. വളരെ ഒരു ചെറിയ വീട്ടിലാണ് ഷൂട്ട് ചെയ്തത്. പിന്നെ ചഞ്ചല്‍ വന്നു. ഡബ് ചെയ്തപ്പോള്‍ പോലും മനസ്സിലായില്ല. പടം പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു താന്‍ എന്തായിരുന്നു അഹങ്കരിച്ചിരുന്നതെന്ന് മനസ്സിലായത്. അതില്‍ ഇന്നും ദുഃഖം ഉണ്ട്. ഇപ്പോഴും തന്റെ മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ് എന്ന് സ്വന്തം ജാനകിക്കുട്ടി.