മുഖ്യമന്ത്രി പിണറായി വിജയന്റെ പരിച സരിത എസ് നായർ എന്ന് രാഷ്ട്രീയ നിരീക്ഷകനായ കെ.എം ഷാജഹാന്‍.കേരളത്തിൽ സി.പി.എം പാർട്ടിക്ക് 35000ത്തോളം ബ്രാഞ്ചുകൾ ഉണ്ട്. എന്നിട്ടും പിണറായിക്ക് കവചം ആയി നില്ക്കുന്നത് ഇപ്പോൾ സരിത എസ് നായരാണ്.സി.പി.എമ്മിന്റെ ഔദ്യോഗിക വക്താവാണ് ഇപ്പോൾ സരിത എസ് നായർ എന്നും ഷാജഹാൻ പറയുന്നു. കേരല രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ സരിത എസ് നായർ നിരവധി രാഷ്ട്രീയ നേതാക്കളിൽ നിന്നും പണം വാങ്ങിയ ആളാണ് എന്ന് പി സി ജോർജ് പറഞ്ഞിരുന്നു. കെ എം മാണിയിൽ നിന്നും സരിത 50 ലക്ഷം രൂപ വാങ്ങിച്ചിരുന്നു. മകൻ ജോസ് കെ മാണിക്കെതിരെ നീങ്ങാതിരിക്കാൻ സരിത ആവശ്യപ്പെട്ട് വാങ്ങിയതായിരുന്നു ഈ പണം. സരിത എസ് നായരാണ് യു.ഡി എഫിൽ നിന്നും കേരളാ കോൺഗ്രസ് മാണിയേ എൽ ഡി.എഫിൽ കൊണ്ടുവന്നത്. അതായത് പിനറായി വിജയനിൽ അത്ര മാത്രം സ്വാധീനമാണ് ഈ സ്ത്രീക്ക് എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സരിത എസ് നായര്‍ പിണറായി വിജയന്റെ പരിചയാണ് സരിത എസ് നായര്‍ എന്ന് കെഎം ഷാജഹാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. 35000 ലധികം ബ്രാഞ്ചുകളുള്ള തൂണിലും തുരുമ്പിലും സാന്നിധ്യമുള്ള സിപിഎമ്മിന്റെ ഔദ്യോഗിക വക്താവാണ് സരിത എന്നും ഷാജഹാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
ഇന്ന് പിണറായി വിജയനെ ന്യായീകരിക്കുന്ന രണ്ട് പേരാണ് കെടി ജലീലും സരിത എസ് നായരുമെന്നും ഷാജഹാന്‍ മറ്റൊരു പോസ്റ്റിലൂടെ പറയുന്നു. എല്‍ഡിഎഫ് കണ്‍വീനറെക്കാളും ഉയരത്തിലുള്ള വീറും വാശിയുമായാണ് സരിത സര്‍ക്കാരിന് വേണ്ടി രംഗത്ത് വന്നിട്ടുള്ളത്. പിണറായി വിജയനെ എല്ലാ രീതിയിലും സംരക്ഷിക്കുകയാണ് സരിത എസ് നായര്‍ ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സരിതയുടെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നടന്ന നാടക പ്രസ്താവനകള്‍.
സരിതയും സ്വപ്‌നയുമായി യാതൊരു ബന്ധവുമില്ല. സരിതയക്കുറിച്ച് സ്വപ്‌ന സുരേഷ് പറഞ്ഞത് ഐ ഡോണ്ട് ലൈക്ക് ദാറ്റ് നെയിം അഥവാ സരിതയുടെ പേര് പറയുന്നത് പോലും ഇഷ്ടപ്പെടുന്നില്ലെന്നും വൃത്തികേടാണെന്നും സ്വപ്‌ന പറയുകയുണ്ടായി. ഈ സരിതയാണ് ഇപ്പോള്‍ സ്വപ്‌ന സുരേഷിനെതിരെ വന്ന് പിണറായി വിജയന് സംരക്ഷണം തീര്‍ക്കുകയാണ് സരിത എസ് നായര്‍.