60 രൂപയുടെ സാധനം വാങ്ങി 1500 രൂപയുടെയാണെന്ന് പറഞ്ഞ് ഭാര്യയെ പറ്റിച്ച കഥ പറഞ്ഞ് രതിനിർവേദത്തിലെ പപ്പു

ഭരതന്റെ രതിനിർവേദം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന താരമാണ് നടനും ഗായകനും ഡബ്ബിങ് ആരട്ടിസ്റ്റുമായ കൃഷ്ണചന്ദ്രൻ. 40ലധികം വർഷങ്ങൾക്ക് മുമ്പ് ഇത്തരം ഒരു കഥാപാത്രത്തെ വെള്ളിത്തിരയിലഭിനയിച്ച താരം ഇപ്പോഴും പപ്പുവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. പപ്പുവിനെ അവതരിപ്പിച്ചതോടെ അന്നത്തെ കൌമാരക്കാരുടെ ആവേശമായി കൃഷ്ണചന്ദ്രൻ മാറിയിരുന്നു. ഇപ്പോൾ മദ്ധ്യവയസിൽ നിന്നും വാർദ്ധക്യത്തിലേക്ക് കടക്കുന്ന കൃഷ്ണചന്ദ്രൻ താൻ എങ്ങനെയാണ് ജയഭാരതിയുമായി ഇഴുകിചേർന്ന് അഭിനയിച്ചത് എന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു

നടി വനിതയെയാണ് കൃഷ്ണചന്ദ്രൻ വിവാഹം കഴിച്ചത്. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. പ്രണയിച്ചിരുന്ന സമയത്ത് വനിതയ്ക്ക് നൽകിയ ആദ്യ സമ്മാനത്തെ കുറിച്ച് പറയുന്നതിങ്ങനെ..അന്നൊക്കെ ഇവൾ ഷൂട്ടിങ്ങിന് വരുന്നതും പോവുന്നതുമെല്ലാം ഞാൻ കാണാറുണ്ടായിരുന്നു. അന്നത്തെ എന്റെ ഉയരത്തിന് അനുസരിച്ച് തടിയും പൊക്കവുമൊക്കെ ഉള്ള കുട്ടിയായി എനിക്ക് ചേരുമെന്നും തോന്നിയിരുന്നു. പിന്നെ ഈ നാടിന്റെ ഷൂട്ടിങ് സമയത്ത് മേക്കപ്പ് റൂമിൽ നിന്നുമാണ് പരിചയപ്പെടുന്നത്. നിങ്ങളുടെ കൂടെ അഭിനയിക്കാൻ പോവുന്ന ആളാണെന്ന് പറഞ്ഞ് ഒരാൾ പരിചയപ്പെടുത്തുകയായിരുന്നു.

ഫെബ്രുവരിയിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. മാർച്ച് പതിനാലിന് വനിതയുടെ പിറന്നാളാണ്. അന്ന് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. എന്തെങ്കിലും ഒരു സമ്മാനം കൊടുക്കണം. അന്ന് എനിക്ക് സാമ്പത്തികമായി അത്ര വളർച്ച ഇല്ലായിരുന്നു. അങ്ങനെ അന്നൊരു ബ്രാൻഡ്ഡ് പെർഫ്യൂം വാങ്ങി കൊടുത്തു. അത് ഇഷ്ടപ്പെടുകയും ചെയ്തു. അന്ന് ആയിരത്തി അഞ്ഞൂറ് രൂപയുടെ പെർഫ്യൂം ആണെന്ന് പറഞ്ഞാണ് കൊടുത്തതെങ്കിലും അത് ബർമ ബസാറിൽ നിന്നും അറുപത് രൂപയ്ക്ക് വാങ്ങിയതായിരുന്നു