പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ പാക്കിസ്താനില്‍ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സുത്രധാരനും ജയ്‌ഷെ ഭീകരനുമായ ഷാഹിദ് ലത്തീഫ് പാക്കിസ്താനില്‍ കൊല്ലപ്പെട്ടതായി വിവരം. അജ്ഞാതന്‍ പാകിസ്താനിലെ സിയാല്‍കോട്ടയിലെ ഒരു പള്ളിയില്‍ വെച്ച് ഷാഹിദ് ലത്തീഫിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കൃത്യം നടത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ടുവെന്നും പോലീസ് പറയുന്നു.

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ പെട്ട ഭീകരനാണ് ഷാഹിദ് ലത്തീഫ്. 2016ല്‍ പത്താന്‍കോട്ട് നടന്ന ആക്രമണത്തിന് പിന്നില്‍ ഇയാളായിരുന്നു. ഈ ആക്രമണത്തില്‍ ഏഴ് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഷാഹിദ് ലത്തീഫിന്റെ ആസൂത്രണത്തില്‍ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

1999ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്ത കേസിലും പ്രതിയാണ് ഇയാള്‍യ 2010മുതല്‍ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഇയാളുണ്ട്.