കാപിറ്റോളിലെ അക്രമം ആത്മവിശ്വാസം തകര്‍ക്കുന്നത്; അപലപിച്ച് മെലാനിയ ട്രംപ്

യുഎസ് പാര്‍ലമെന്റില്‍ നടന്ന അതിക്രമം സംബന്ധിച്ച് പ്രതികരണവുമായി മെലാനിയ ട്രംപ് രംഗത്ത്. ക്യാപ്പിറ്റോളിലെ പ്രതിഷേധ പ്രകടനങ്ങള്‍ നിരാശാജനകവും ആത്മവിശ്വാസം തകര്‍ക്കുന്നതുമാണെന്ന് മെലാനിയ പ്രതികരിച്ചു. ഇത്തരം പ്രകടനങ്ങള്‍ തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണത്തിന് ഇടയാക്കുമെന്നും മെലാനിയ പറഞ്ഞു.

രാജ്യത്തെയും ജനങ്ങളെയും സുഖപ്പെടുത്താനുള്ള സമയമാണിത്. ഇത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി പ്രയോജനപ്പെടുത്തരുത്. ക്യാപിറ്റോളിലെ കലാപത്തെ അപലപിക്കുന്നു. അക്രമം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മെലാനിയ കൂട്ടിച്ചേര്‍ത്തു. അക്രമസംഭവങ്ങള്‍ തന്റെ മനസ്സ് മടുപ്പിച്ചുവെന്ന് പറഞ്ഞ മെലാനിയ, രാജ്യം സാംസ്‌കാരികമായി തന്നെ സുഖപ്പെടണം. അതില്‍ പാളിച്ചകള്‍ ഒന്നും വരാന്‍ പാടില്ല. കാപിറ്റോളില്‍ നടന്ന അക്രമ സംഭവങ്ങളെ അതിശക്തമായി അപലപിക്കുന്നു. അക്രമം ഒരു തരത്തിലും അംഗീകരിക്കപ്പെടാന്‍ പാടില്ല എന്നും പ്രതികരിച്ചു.

വെറ്റ് ഹൗസിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയായിരുന്നു മെലാനിയ ട്രംപിന്റെ പ്രതികരണം. ക്യാപിറ്റോളില്‍ നടക്കുന്ന കാര്യങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണ്. ഇത്തരം ചെയ്തികള്‍ തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണത്തിന് ഇടയാക്കുമെന്നും മെലാനിയ ബ്ലോഗില്‍ കുറിച്ചു. അതേസമയം ട്രംപ് അനുകൂലികള്‍ എന്ന് പ്രത്യേകം പരാമര്‍ശിക്കാതെയായിരുന്നു പോസ്റ്റ്.

ജനുവരി 20 നാണ് അമേരിക്കയില്‍ ബൈഡന്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഈ സാഹചര്യത്തില്‍ ക്യാപ്പിറ്റോളില്‍ കഴിഞ്ഞ ദിവസം വ്യാപക ആക്രമണങ്ങളാണ് ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. വിഷയത്തില്‍ ആദ്യമായാണ് മെലാനിയ ട്രംപ് പരസ്യപ്രതികരണം നടത്തുന്നത്.

അതേസമയം അക്രമസംഭവങ്ങള്‍ നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രഥമവനിത വിഷയത്തില്‍ പ്രതികരിക്കുന്നത്. ഇത്തരം ചെയ്തികള്‍ തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണത്തിന് ഇടയാക്കുമെന്നും മെലാനിയ സൂചിപ്പിച്ചു. ട്രംപ് അനുകൂലികള്‍ എന്ന് പ്രത്യേകം പരാമര്‍ശിക്കാതെയായിരുന്നു പോസ്റ്റ്. ബൈഡന് അധികാരം കൈമാറുന്നതുമായി ബന്ധപ്പെട്ട് യുഎസ് പാര്‍ലമെന്റിലുണ്ടായ അതിക്രമത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.