13ഉം 15ഉം വയസുള്ള പെണ്മക്കളേ അമ്മ കാമുകനു നല്കി

കേരള മനസാക്ഷിയേ ഞെട്ടിപ്പിക്കുന്ന ഒരു അമ്മയുടെ മക്കളോടുള്ള ചതിയാണ് ഈ റിേപ്പാര്‍ട്ട്. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. 13 ഉം 15 ഉം വയസ്സാണ് പെണ്‍കുട്ടികള്‍ക്ക്.. സംഭവം പുറത്തായതോടെ നിവര്‍ത്തിയില്ലാതെ പെണ്‍കുട്ടികളുടെ മാതാവ് പോലീസില്‍ കീഴടങ്ങുകയായിരുന്നു.തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ മാതാവ് നേരിട്ട് വന്ന് കീഴടങ്ങുകയും തെറ്റുകള്‍ സമ്മതിക്കുകയും ആയിരുന്നു. തുടര്‍ന്ന് യുവതി കൂടിയായ മാതാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയാണ് പ്രതി

തന്റെ 2 കുരുന്ന് പെണ്മക്കളേ കാമുകന്റെ പ്രീതിക്കും കാമ വെറിക്കും ആയി നല്‍കി. യുവതിയായ 34 വയസുള്ള അമ്മയാണ് അവിഹിത ബന്ധം പുലര്‍ത്തുന്ന തന്റെ കാമുകന് സ്വന്തം പെണ്മക്കളേ ലൈംഗീക ആവശ്യത്തിനായി വിട്ട് നല്കിയത്.

പെണ്മക്കളേ കാമുകനു നല്കി അമ്മ വലിയ തുകയും പ്രതിഫലമായി വാങ്ങിയിരുന്നു. പെണ്‍കുട്ടികളേ അമ്മയുടെ കാമുകന്‍ മറ്റാര്‍ക്കെല്ലാം നല്കി എന്നും മറ്റും ഉള്ള വിവരങ്ങള്‍ പുറത്ത് വരാന്‍ ഇരിക്കുന്നതേ ഉള്ളു. .പീഢനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ തന്നെയാണ് പ്രതി എന്നതിനാല്‍ ഇവരുടെ പേരും വിവരങ്ങളും പുറത്തുവിടാന്‍ സാധിക്കില്ല. കുട്ടികളെ മലപ്പുറം സ്നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്,.ണ്ണൂര്‍ വളപട്ടണത്തുള്ള വാടക ക്വേട്ടേഴ്സില്‍ വെച്ച് മാതാവ് കാമുകനായ ഒന്നാം പ്രതിക്ക് കുട്ടികളെ കാഴ്ചവെച്ചതായാണ് കേസ് ഉള്ളത്

എന്തായാലും മാതാവ് പെണ്മക്കളേ ഇത്തരത്തില്‍ കാമുകന്റെ ആഗ്രഹങ്ങള്‍ക്കായി വിട്ട് നല്കുന്ന വാര്‍ത്തകള്‍ മുപും കേരലത്തില്‍ ഉണ്ടായിട്ടുണ്ട്. അതായത് കാമുകനെ സന്തോഷിപ്പിക്കാനും പ്രണയം നിലനിര്‍ത്താനും അമ്മമാര്‍ ചെയ്യുന്ന ക്രൂരതയാണ് മറ നീക്കി പുറത്ത് വരുന്നത്. ഇത്തരം കേസുകള്‍ കോടതിയില്‍ എത്തുന്നത് തന്നെ വളരെ വിരളം ആണ്. കാരണം മക്കളേ നോക്കി പരിപാലിക്കേണ്ടവരും, സംരക്ഷിക്കേണ്ടവരും തന്നെ പീഢിപ്പിക്കുകയും ഗര്‍ഭിണികള്‍ ആക്കുകയും ചെയ്യുമ്പോള്‍ പല സംഭവങ്ങളും പുറത്ത് വരാറില്ല. എന്നാല്‍ ഇനി കോടതിയില്‍ കേസ് വന്നാല്‍ കടുത്ത ശിക്ഷയും നടപടിയും ആയിരിക്കും. കേസ് തെളിഞ്ഞാല്‍ ഇത്തരം കുറ്റങ്ങള്‍ക്ക് കോടതി അമ്മമാര്‍ക്കും, മാതാപിതാക്കള്‍ക്കും മരണം വരെ കഠിന തടവിനു വിധിക്കാറുണ്ട്. ഇത്തരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കേരളത്തിലെ ഒരു കേശായിരുന്നു കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടി ആട്ടയംത്ത് 2017 വന്ന കേസിലെ വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ കുട്ടികളുടെ അമ്മയ്ക്കും ഇവരുടെ കാമുകനായ മധ്യവയസ്‌കനും മരണംവരെ കഠിന തടവായിരുന്നു തൃശൂര്‍ പോക്സോ സ്പെഷല്‍ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീം ശിക്ഷിച്ചത്. കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടി ആട്ടയം വീട്ടില്‍ അലിയാര്‍ (52), കുട്ടികളുടെ അമ്മയായ 44 വയസുകാരി എന്നിവരെയാണു അന്ന് ശിക്ഷിച്ചത്.കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ കാമുകന് ഒത്താശചെയ്തെന്നായിരുന്നു അമ്മയ്ക്കെതിരായ കേസ്. അലിയാര്‍ക്കൊപ്പം കുട്ടികളുടെ അമ്മയും കുറ്റക്കാരിയാണെന്നും നീചപ്രവൃത്തി ചെയ്ത പ്രതികള്‍ ദയയര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ശിക്ഷ സമൂഹത്തിനു പാഠമാകണമെന്നും പ്രതികള്‍ പരമാവധി ശിക്ഷയ്ക്ക് അര്‍ഹരാണെന്നും കോടതി വിധിക്കുകയായിരുന്നു. അതായത് എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കുക ഇത്തരം കുറ്റകൃത്യങ്ങള്‍ കടുത്തതും മരണം വരെ തടവിനും അര്‍ ഹിക്കുന്നതാണ്. കടുത്ത നിയമവും ശിക്ഷയും ഒക്കെ ഉണ്ടായിട്ടും വീണ്ടും ചില മാതാപിതാക്കള്‍ പെണ്മക്കളേ ലൈംഗീകാവശ്യത്തിനു പണം വാങ്ങി വില്ക്കുന്നത് തുടരുകയാണ്. പിതാക്കന്മാരില്‍ നിന്നും പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്ന കേസുകളും തുടരുന്നു