കോൺവെന്റിലെ കിണറ്റിൽ കന്യാസ്ത്രീ മരിച്ച നിലയിൽ

കൊല്ലം കുരീപ്പുഴയിൽ കോൺവെന്റിലെ കിണറ്റിൽ ആണ് കന്യാസ്ത്രീയുടെ മൃതശരീരം കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. രാവിലെ പ്രാര്‍ഥനയ്ക്ക് എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.കന്യാസ്ത്രീയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

സിസ്റ്റർ മേബിൾ ജോസഫിന്റേത് കൊലപാതകമോ? അഭയയുടെ മരണവുമായി 5സാമ്യങ്ങൾ, രണ്ട് മരണങ്ങളും സമാനമായ 5 കാര്യങ്ങൾ ഒരേ രീതിയിൽ. ഇതിനു ഉത്തരം ലഭിച്ചാൽ സിസ്റ്റർ മേബിളിന്റെ മരണത്തിലെ ദുരൂഹത നീങ്ങും. മാത്രമല്ല ആത്മഹത്യ എങ്കിൽ പോലും നരഹത്യക്കോ പ്രേരണാകുറ്റത്തിനോ മഠത്തിന്റെ അധികൃതർക്കെതിരേ കേസെടുക്കാം.

ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. ഒരു മാസം മുമ്പാണ് സിസ്റ്റര്‍ മേബിള്‍ ഈ കോണ്‍വന്റിലേക്ക് എത്തിയതെന്നാണ് വിവരം.ദീർഘനാളായി അസുഖ ബാധിതയായിരുന്നു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ആരോഗ്യപ്രശ്നം മൂലമെന്നും കിണറ്റിലുണ്ടാകുമെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കും. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകളില്ലെങ്കിലും ആത്മഹത്യാ കുറിപ്പും മേബിൾ ജോസഫിന്റെ കൈയക്ഷരവുമായി ചേർച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. കിണറ്റിലെ വെള്ളവും പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.